പാലക്കാട്: കൂർമ്പാച്ചി മലയിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ ബാബു ട്രെയിൻ തട്ടി മരിച്ച സഹോദരൻ ഷാജിയുമായി എന്നും വഴക്കായിരുന്നുവെന്ന് ബന്ധുക്കൾ. ഇതേ തുടർന്ന് റഷീദ മാനസിക വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇന്നലെ രാത്രിയോടെയാണ് തീവണ്ടിയ്ക്ക് മുൻപിൽ ചാടി റഷീദയും ഷാജിയും ജീവനൊടുക്കിയത്.
ബാബുവും ഷാജിയും നിരന്തരം കലഹിക്കുക പതിവായിരുന്നു. ഇതേ തുടർന്ന് റഷീദയും രണ്ട് മക്കളും മാറിയാണ് താമസിച്ചിരുന്നത്. അധികകാലം ജീവിച്ചിരിക്കില്ലെന്ന് റഷീദ ബന്ധുക്കളോട് പറഞ്ഞിരുന്നു. കൂർമ്പാച്ചി മലയിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ ബാബുവിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായിരുന്നു. മാനസിക പ്രശ്‌നങ്ങൾ ബാബു കാണിച്ചിരുന്നു. ഇതിന് പുറമേ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ ദിവസം വാടക വീട്ടിൽവച്ച് ബാബുവും സഹോദരനും തമ്മിൽ തർക്കം ഉണ്ടായി. ബാബുവിനെക്കൊണ്ട് വലിയ മാനസിക സംഘർഷം ആയിരുന്നു കുടുംബം അനുഭവിച്ചത്. തർക്കത്തിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തത് എന്നും നാട്ടുകാർ വ്യക്തമാക്കി.
സംഭവത്തിൽ പോലീസ് എത്തി നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. ബാബുവിന്റെ മൊഴിയും അന്വേഷണ സംഘം ശേഖരിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post