ആലപ്പുഴ: സിപിഎമ്മിനേക്കാൾ അവസരവാദിയായ പാർട്ടി വേറെയില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. സിപിഎമ്മിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും ഇരട്ടത്താപ്പ് ആണ്. അവസരത്തിനൊത്ത് നിലപാട് സ്വീകരിച്ച് അതിനെ ന്യായീകരിക്കുകയാണ് സിപിഎം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
2013 ൽ തൊഴിൽവകുപ്പ് മന്ത്രിയായിരിക്കെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ കണ്ടത് സിപിഎമ്മിന് വലിയ പ്രശ്‌നം ആയിരുന്നു. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം എന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞിരുന്നു. ഔദ്യോഗിക ആവശ്യത്തിന് പോയപ്പോൾ ഒരു മന്ത്രി മുഖ്യമന്ത്രിയെ കാണുകയാണ്. അതിലെന്താണിത്ര തെറ്റ്.
അങ്ങനെയാണെങ്കിൽ പിണറായി വിജയനെ എപ്പോഴേ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കേണ്ടതാണ്. മുഖ്യമന്ത്രി ഒന്നല്ല നിരവധി തവണ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. ആറന്മുള കണ്ണാടിയും കസവ് മുണ്ടും പൂച്ചെണ്ടും കൊടുത്താൽ മനസിലാക്കാൻ പറ്റും. എന്നാൽ പോകുന്ന എല്ലാ പ്രാവശ്യവും ഇത് കൊടുക്കുക എന്നത് ഒന്ന് ആലോചിച്ച് നോക്കു.
അപ്പോൾ എവിടെ പോയി സിപിഎമ്മിന്റെ നാക്ക്. സിപിഎമ്മിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും ഇരട്ടത്താപ്പ് ആണ്. നയപരമായ ഒരു വ്യക്തതയും കൃത്യതയും ഇല്ല. അവസരത്തിനൊത്ത് നിലപാട് സ്വീകരിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യും. അത് ജനങ്ങൾക്ക് എല്ലാം ബോദ്ധ്യപ്പെട്ട് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അവർ അയിത്തം കൽപ്പിക്കും. അപ്പോൾ എല്ലാവരും അയിത്തം കൽപ്പിച്ച് മാറി നിന്നോളണം. അവര് പോകും അപ്പോൾ അംഗീകരിക്കണം. ഇതാണ് അവരുടെ സ്ഥിതി.
സ്വകാര്യ സർവ്വകലാശാലയുടെ കാര്യത്തിൽ, വിദേശ സർവ്വകലാശാലകളുടെ കാര്യത്തിൽ ഒക്കെ ഇരട്ടത്താപ്പാണ്. നിരവധി പോരാട്ടം നടത്തിയ പാർട്ടി തീവ്ര സ്വകാര്യ വത്കരണത്തിന് ആർത്തി പിടിക്കുന്നു. രാജ്യത്തെ വരുന്ന പരിഷ്‌കാരങ്ങളെ അടിമുടി എതിർക്കുകയും, അവർ അധികാരത്തിൽ വരുമ്പോ അതെല്ലാം നടപ്പിലാക്കുകയും ചെയ്യുന്നു. ആറായിരം കോടിയുടെ അഴിമതിയാണ് പിണറായി വിജയൻ ഉന്നയിച്ചത്. എന്നിട്ട് അതേ പദ്ധതി അഭിമാന നേട്ടമെന്ന് പറയുന്നു. ഇതേ പോലത്തെ പാർട്ടി വേറെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post