എറണാകുളം: ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല. എന്നാൽ, പ്രതികളുടെ ശിക്ഷ ഉയർത്തി. ഒന്നാം പ്രതി എംസി അനൂപ് അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിയ്ക്കും ഇരട്ട ജീവപര്യന്തം വിധിച്ചു. കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം. കോടതി അവസാനം കുറ്റക്കാരാണെന്ന് കണ്ടെത്തിയവരാണ് ഇവർ.
ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കും 20 വർഷം തടവിനും ശിക്ഷിച്ചു. 20 വർഷം കഴിയാതെ പ്രതികൾക്ക് പരോൾ നൽകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപഗത്ത്, എന്നിവരുടെ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനും എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമയുമാണ് ശിക്ഷ വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് ഹർജി നൽകിയത്. നിലവിൽ പ്രതികൾക്കെല്ലാം ജീവപര്യന്തം തടവാണ് കോഴിക്കോട് വിചാരണ കോടതി വിധിച്ചിട്ടുള്ളത്. ഇത് വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഇന്നലെ ഹർജി പരിഗണിച്ച കോടതി പ്രതികളോട് വധശിക്ഷയോ അതിന് തക്കതായ കഠിന ശിക്ഷയോ നൽകാതിരിക്കാൻ കാരണമുണ്ടോയെന്ന് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പ്രോസിക്യൂഷന് അനുകൂല ഉത്തരവ് ഉണ്ടായേക്കുമെന്നാണ് സൂചന.
കേസിലെ പ്രതികളായ ജ്യോതിബാബുവിനെയും കെ കെ കൃഷ്ണനെയും കുറ്റവിമുക്തനാക്കിയത് റദ്ദാക്കിയ ഹൈക്കോടതി, ഇരുവരും ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ചിരുന്നു. ഇവർക്കുള്ള ശിക്ഷയും കോടതി ഇന്ന് വിധിയ്ക്കും. ഇന്നലെ കെ.കെ കൃഷ്ണൻ കോടതിയിൽ ഹാജരായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജ്യോതിബാബു ഓൺലൈൻ ആയിട്ടാണ് ഹാജരായത്.
അതേസമയം ശിക്ഷ വർദ്ധിപ്പിക്കരുതെന്ന് പ്രതികൾ കോടതിയോട് യാചിച്ചിട്ടുണ്ട്. ശിക്ഷയ്ക്ക് ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭാര്യയും മക്കളും ഉണ്ടെന്നും കുടുംബം നോക്കണമെന്നുമായിരുന്നു പ്രതികൾ കോടിയോട് പറഞ്ഞത്.
Discussion about this post