ഇടുക്കി: പൂക്കോട് വെറ്റിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിദ്ധാർത്ഥിന്റെ മരണത്തിൽ പിതാവ് പരാതി നൽകിയിട്ടുണ്ട്. തുടർ നടപടിക്കായി പരാതി ഡിജിപിക്ക് കൈാമാറിയതായും അദ്ദേഹം അറിയിച്ചു.
സിപിഎമ്മുകാർ കേരളത്തിലെ യുവാക്കൾക്ക് അക്രമത്തിന് പരിശീലനം കൊടുക്കുകയാണ്. മുതിർന്ന നേതാക്കളെല്ലാം ഇതിന് നേതൃത്വം നൽകുന്നു. ടിപി ചന്ദ്രശേഖരൻ കൊലക്കേസ് ഇതിന് ഉദാഹരണമാണ്. അക്രമം കാരണമാണ് ലോകത്തിൽ പലയിടത്തും കമ്മ്യൂണിസം അവസാനിച്ചത്. കേരളത്തിൽ മാത്രം നിർഭാഗ്യവശാൽ കമ്മ്യൂണിസം ഇപ്പോഴും നിലനിൽക്കുന്നു. സമ്പൂർണ സാക്ഷരത ഉൾപ്പെടെയുള്ള നേട്ടങ്ങൾ കേരളം നേടിയിട്ടുണ്ടെങ്കിലും അക്രമങ്ങൾക്കെതിരെ നടപടിയെടുക്കാൻ കഴിയുന്നില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി.
യുവാക്കളെ ഒരു പരിധിയിലേറെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇവരെല്ലാം മറ്റുള്ളവരുടെ കയ്യിലെ കരുക്കളാണ്. ഇവർക്കെതിരെ പോലീസ് കേസെടുക്കുന്നതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നു. ഇതോടെ ഈ യുവാക്കൾ രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കേണ്ടി വരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post