വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സദ്ധാർത്ഥിന്റെ മരണത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ലൈന്ന് വാദിച്ച് ഡീൻ എംകെ നാരായണൻ. ഡീൻ വാർഡൻ കൂടിയാണ്. എന്നാൽ, വാർഡൻ താമസിക്കേണ്ടത് കോളേജ് ഹോസ്റ്റലിൽ അല്ല. സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ ജോലി എന്നുമായിരുന്നു ഡീനിന്റെ വിചിത്ര വാദം.
‘എല്ലാ ദിവസവും കോളേജിൽ പോയി നോക്കാൻ കഴിയില്ല. സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണി. സംഭവമറിച്ച ഉടൻ തന്നെ കോളേജിൽ എത്തിയിരുന്നു. ആശുപത്രിയിൽ കൊണ്ട് പോയി ജീവൻ രക്ഷിക്കാനും ശ്രമിച്ചു. വേണ്ട നടപടികൾ ഉടനെ സ്വീകരിച്ചു. പത്ത് മിനിറ്റിനുള്ളിൽ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. വിസിയെയും ഫോണിൽ അറിയിച്ചിരുന്നു.
ഹോസ്റ്റലിൽ നടന്ന കാര്യങ്ങൾ വിദ്യാർത്ഥികൾ അറിയിച്ചിരുന്നില്ല. 20-ാം തീയതിയും വിദ്യാർത്ഥികളോട് കാര്യങ്ങൾ തിരക്കിയിരുന്നു. എന്നാൽ, ഇത്തരത്തിലൊരു കാര്യം നടന്നതായി ഒരു വിദ്യാർത്ഥി പോലും പറഞ്ഞിരുന്നില്ല. മർദ്ദനം ഒന്നും ഉണ്ടായിട്ടില്ല എന്ന് അസി. വാർഡൻ എഴുതി നൽകി. സിദ്ധാർത്ഥിന് മർദ്ദനം ഏറ്റോ എന്ന് പോലീസ് കണ്ടെത്തട്ടെ’- എംകെ നാരായണൻ പറഞ്ഞു.
സിദ്ധാർത്ഥിന്റെ വീട്ടിൽ പോയി അമ്മയെ കണ്ടിരുന്നു. അമ്മയോടും സിദ്ധാർത്ഥ് ഒന്നും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോസ്റ്റൽ കമ്മിറ്റി കുട്ടികൾ തിരഞ്ഞെടുക്കുന്നതാണ്. അതിൽ രാഷ്ട്രീയമില്ല. അടി ഉണ്ടായതായി വിദ്യാർത്ഥികൾ പറഞ്ഞിട്ടില്ല. താൻ ഒന്നും അറിഞ്ഞില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് കാര്യങ്ങൾ അറിഞ്ഞതെന്നുമാണ് ഡീനിന്റെ വിശദീകരണം.
Discussion about this post