തിരുവനന്തപുരം: പൂേക്കാട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമാ- സീരിയൽ താരം മഞ്ജു പത്രോസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ തലമുറയെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് താരം പോസ്റ്റിൽ കുറിച്ചു. കൂടെയുള്ള ഒരുത്തനെ കൊല്ലുമ്പോൾ ചെറുവിരൽ പോലും അനക്കാതെ നോക്കി നിന്ന നിങ്ങൾ ഇത്രയും കാലം ഇതാണോ പഠിച്ചത് എന്നും ചോദിച്ചു. നിങ്ങളെപ്പോലെയുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് എങ്ങനെ മക്കളെ വിടുമെന്നും താരം ആരാഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണരൂപം
ഇത് പറയാതിരിക്കാൻ വയ്യ.. ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ.. ഇതാണോ ഈ വയസിനിടക്ക് നിങൾ പഠിച്ചത് .. നിങൾ ഇപ്പൊൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കാതെ നോക്കി നിന്ന നിങൾ.. കുട്ടികളെ നിങൾ എന്താണു പഠിച്ചത്..കുറ്റബോധം തോന്നുന്നില്ലേ.. ഇതിന് എന്ത് പ്രധിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളജ് അധികൃതർക്കും പറയാനുള്ളത്.. ആ അമ്മക്ക് എന്ത് മറുപടി കൊടുക്കും നിങൾ.. അച്ഛന്.. അവന്റെ സുഹൃത്തുക്കൾക്ക്… പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു.. നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങളുടെ മക്കളെ എങ്ങെനെ പറഞ്ജയക്കും.. ദയവു ചെയ്ത് ഇതിന്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല..
Discussion about this post