എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യൂ കൊലക്കേസിലെ രേഖകൾ കാണാനില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട്, കുറ്റപത്രം എന്നിവയുൾപ്പെടെയുള്ള സുപ്രധാന രേഖകളാണ് നഷ്ടമായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് ഇവ നഷ്ടമായത്. നഷ്ടപ്പെട്ട രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദേശം നൽകി.
മഹാരാജാസിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. കോളേജിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിന്റെ തലേ ദിവസമായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയത്.
Discussion about this post