മാലെ; മാലിദ്വീപിലെ നിലവിലെ ഭരണാധികാരികളുടെ അഹങ്കാരത്തിന് താൻ മാപ്പ് ചോദിക്കുന്നുവെന്ന് മാലിദ്വീപ് മുൻ പ്രസിഡന്റ് നഷീദ്. നിലവിൽ ഇന്ത്യയിലുള്ള നഷീദ് മാലദ്വീപിലെ ജനങ്ങളുടെ പേരിൽ ക്ഷമാപണവും നടത്തി.
നയതന്ത്ര തർക്കങ്ങൾക്കിടയിൽ ഇന്ത്യയുടെ ബഹിഷ്‌കരണ ആഹ്വാനം ടൂറിസം മേഖലയെ ബാധിച്ചെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. ഇന്ത്യൻ വിനോദസഞ്ചാരികൾ തന്റെ രാജ്യത്തേക്ക് തുടർന്നും വരണമെന്ന് മാലിദ്വീപ് ജനത ആഗ്രഹിക്കുന്നുവെന്നും മാലിദ്വീപ് ജനതയുടെ പേരിൽ താൻ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യക്കാർ മാലദ്വീപിൽ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ ആതിഥ്യ മര്യാദയിൽ ഒരു മാറ്റവും ഉണ്ടായിരിക്കില്ല’- നഷീദ് പറഞ്ഞു..മാലദ്വീപ് പ്രസിഡന്റ് ഇന്ത്യൻ സൈനികർ രാജ്യം വിട്ട് പോകണമെന്ന് ആഗ്രഹിച്ചപ്പോൾ, ഇന്ത്യ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാമോ? അവർ മസിൽ പവർ കാണിച്ചില്ല. പക്ഷേ, മാലിദ്വീപ് സർക്കാരിനോട് ‘ശരി, നമുക്ക് അതിനെക്കുറിച്ച് ചർച്ച ചെയ്യാം’ എന്ന് പറഞ്ഞുവെന്ന് നഷീദ് ചൂണ്ടിക്കാട്ടി.
‘പ്രസിഡന്റ് മുയിസു ഈ ചർച്ചകൾ നടത്തിയത് വളരെ നിർഭാഗ്യകരമാണ്. ഡോർണിയർ വിമാനത്തിലും ഹെലികോപ്റ്ററുകളിലും ഈ ചർച്ചകൾ അവസാനിപ്പിക്കാം. നമ്മുടെ ദ്വീപുകൾ വളരെ ദൂരെയാണ്, എല്ലാ ദ്വീപുകളിലും വികസിതമായ ആശുപത്രികളില്ല, അതിനാൽ, പലപ്പോഴും രോഗികളെ മാലിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്, കൂടാതെ അത് വേഗത്തിൽ ചെയ്യാൻ കഴിയുന്നത് വിമാനമാർഗമായിരിക്കും, അതിനാൽ ഞങ്ങൾക്ക് അത് ആവശ്യമാണ്.’,ഡോർണിയർ വിമാനത്തെക്കുറിച്ചും ഹെലികോപ്റ്ററുകളെക്കുറിച്ചും ചർച്ചകൾ അവസാനിപ്പിക്കാൻ നഷീദ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് അഭ്യർത്ഥിച്ചു.
റബർ ബുള്ളറ്റ്, കണ്ണീർ വാതകം പോലുള്ള ഉപകരണങ്ങൾ വാങ്ങാൻ മൊയിസു പദ്ധതിയിടുന്നുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ കണ്ണീർവാതകവും റബർ ബുള്ളറ്റും വേണ്ടിവരുമെന്ന് സർക്കാർ ചിന്തിച്ചതുതന്നെ ഖേദകരമാണ്. തോക്കിൻ കുഴലിലൂടെയല്ല ഭരണം നടക്കേണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.












Discussion about this post