തിംഫു:രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിൽ എത്തി. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ മോദിയെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് പാരോ വിമാനത്താവള പരിസരത്ത് ഒരുക്കിയിരുന്നത്. പൂക്കളും വർണാഭമായ പതാകകളും കൊണ്ടുമാണ്് വിമാനത്താവളം അലങ്കരിച്ചിരുന്നത്. ..
ഇന്ത്യ ഭൂട്ടാനിൽ നിർമിച്ച ആശുപത്രിയുടെ ഉദ്ഘാടനം മോദി നിർവഹിക്കും. പ്രധാനമന്ത്രി ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുക, വിദേശനിക്ഷേപം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മോദിയുടെ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ 10 ധാരണാപത്രങ്ങൾ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡർ രുചിരാ കാംബോജ് പറഞ്ഞു. അഞ്ച് ഉദ്ഘാടനച്ചടങ്ങുകളിലും മോദി പങ്കെടുക്കും.
ഭൂട്ടാനിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രധാനമന്ത്രിയുടെ സന്ദർശനം മാറ്റിവച്ചിരുന്നു. മാർച്ച് 21 നും 22 നും ഇടയിലുമാണ് സന്ദർശനം നടത്താനിരുന്നത്. കാലാവസ്ത്ഥ അനുകൂലമായതിന് ശേഷം ഇന്നും നാളെയ്ക്കുമായി സന്ദർശനം തീരുമാനിക്കുകയായിരുന്നു.
Discussion about this post