കൊല്ലം: അമ്മയെയും സഹോദരങ്ങളെയും കൊന്ന പിതാവിനെ കുരുക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ച് വയസുകാരിയുടെ മൊഴി. ആശുപത്രിയിലെ അഭിനയവും പൊളിഞ്ഞതോടെ കോടതി യുവാവിന് ജീവപര്യന്തവും വൻതുക പിഴ ശിക്ഷയും വിധിച്ചു. കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതിയുടെ ആണ് വിധി.
കൊല്ലം കുണ്ടറ ഇടവട്ടത്ത് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊന്ന മൺട്രോതുരുത്ത് പെരുങ്ങാലം സ്വദേശി അജി എന്ന എഡ്വേർഡ്സിനാണ് കോടതി ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഭാര്യയോടുള്ള സംശയത്തിന്റെ പുറത്താണ് ഇയാൾ കൊടും ക്രൂരത ചെയ്തത്.
2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു സംഭവം. അജിയുടെ ഭാര്യ വർഷ, മക്കളായ 2 വയസുള്ള അലൻ, മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെയാണ് എഡ്വേർഡ് കൊലപ്പെടുത്തിയത്. മെഡിക്കൽ സ്‌റ്റോർ ജീവനക്കാരനായിരുന്നു. അനസ്തേഷ്യയ്ക്കു മുൻപ് നൽകുന്ന മരുന്ന് മൂന്ന് പേരുടെയും ശരീരത്തില്‍ കുത്തി വയ്ക്കുകയായിരുന്നു.
മൂന്ന് കൊലപാതകങ്ങൾക്കുമായി മൂന്ന് ജീവപര്യന്തമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒരു കേസിൽ 2 ലക്ഷം രൂപ വച്ച് 6 ലക്ഷം രൂപയും പിഴയായി നൽകണം.
Discussion about this post