തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. തിരഞ്ഞെടുപ്പും, റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് മുടങ്ങിയ പെൻഷന്റെ രണ്ട് ഗഡു വിതരണം ചെയ്തുള്ള സർക്കാരിന്റെ കണ്ണിൽ പൊടിയിടൽ. സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയ പെൻഷൻ ചൊവാഴ്ച മുതൽ വിതരണം ചെയ്യും. ആറു മാസമായി മുടങ്ങിയ പെൻഷനിൽ രണ്ട് മാസത്തെ പെൻഷൻ മാത്രമാണ് ഇപ്പോൾ സർക്കാർ നൽകുന്നത്. ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശികയായി തന്നെ കിടക്കും. ബാക്കി ഗഡു എന്ന് നൽകും എന്നുള്ള കാര്യത്തിന് ഇത് വരെ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. പൊതുഖജനാവിൽ നിന്ന് വിതരണം ചെയ്യുന്ന ക്ഷേമ പെൻഷൻ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനായി വിഷുക്കൈനീട്ടം എന്ന പേരിലാണ് സർക്കാർ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്
റംസാൻ – വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3, 200 രൂപ വീതം വിതരണം ചെയ്യുന്നത്. കഴിഞ്ഞമാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതോടെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണവും മുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളും പുറത്തുവന്നിരുന്നു. കൂടാതെ നിരവധി പേർ ഇതിനെതിരെ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
Discussion about this post