ബംഗളൂരു: യുവതിയെ പീഡിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമം. സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസ് എടുത്തു. 28 കാരിയായ യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
ബെലാഗാവി സ്വദേശി റഫീഖ്, ഭാര്യ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് പരാതിക്കാരിയായ യുവതി റഫീഖിനെയും ഭാര്യയെയും പരിചയപ്പെടുന്നത്. ഒരിക്കൽ ഇവരുടെ വീട്ടിൽ എത്തിയ യുവതിയെ റഫീഖ് ഭാര്യയുടെ മുൻപിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഇവർക്കൊപ്പമാണ് യുവതിയുടെ താമസം.
അടുത്തിടെ റഫീഖും ഭാര്യയും ചേർന്ന് യുവതിയെ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു. നെറ്റിയിൽ പൊട്ടുവയ്ക്കുന്നതും തല മറയ്ക്കാതെ നടക്കുന്നതും റഫീഖ് ചോദ്യം ചെയ്തു. പൊട്ട് വയ്ക്കരുതെന്നും ഇസ്ലാം മതം സ്വീകരിക്കണമെന്നും ഇവർ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. അഞ്ച് നേരം നമാസ് അനുഷ്ഠിക്കാനും ഇവർ യുവതിയെ നിർബന്ധിച്ചു. എന്നാൽ യുവതി ഇതിന് വിസമ്മതിയ്ക്കുകയായിരുന്നു.
ഇതിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ റഫീഖ് തന്ത്രപൂർവ്വം പകർത്തി. തുടർന്ന് ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് പ്രതികളിൽ നിന്നും നേരിടേണ്ടിവന്നത് എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പലപ്പോഴും ജാതീയ അധിക്ഷേപം ഉൾപ്പെടെ റഫീഖും ഭാര്യയും നടത്തിയിട്ടുണ്ട്. കൊലപ്പെടുത്തുമെന്ന് വരെ ഇവർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമപ്രകാരമാണ് പോലീസ് കേസ് എടുത്തത്. ഇതിന് പുറമേ എസ് സി/ എസ് ടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Discussion about this post