എറണാകുളം : വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ ജെ എസ് സിദ്ധാർത്ഥൻ കൊലക്കേസിൽ യുവാവ് ക്രൂര മർദ്ദനത്തിന് ഇരയായെന്ന് സിബിഐ. ഹൈക്കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സമൂഹവിചാരണയ്ക്ക് വിധയമാവുകയും ചെയ്തു. സിദ്ധാർത്ഥനെ ആക്രമിക്കാനും അപമാനിക്കാനും പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
ലെതർ ബെൽറ്റ് , ഗ്ലൂ ഗണ്ണിന്റെ കേബിൾ വയർ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് പ്രതികൾ സിദ്ധാർത്ഥനെ മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ച ശേഷം ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതും കാണാൻ മറ്റു വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി . പലവട്ടം മുഖത്തടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർച്ചയായി മർദനമേറ്റ സിദ്ധാർത്ഥന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയില്ല. മാനസികാഘാതം മറികടക്കുന്നതിനും സഹായിച്ചില്ല. എന്നിങ്ങനെയാണ് കുറ്റപത്രത്തിൽ പറയുന്നത്.
പ്രതികളായ അഖിൽ, കാശിനാഥൻ, അമീൻ അക്ബറലി, അരുൺ, സിൻജോ ജോൺസൺ, ആസിഫ് ഖാൻ, അമൽ ഇഹ്‌സാൻ, അജയ്, അൽത്താഫ്, സൗദ് റിസാൽ, ആദിത്യൻ, മുഹമ്മദ് ഡാനിഷ്, റെഹാൻ ബിനോയ്, ആകാശ്, അഭിഷേക്, ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ താന്നിക്കോട്, നസീഫ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ക്രിമിനൽ ഗൂഢാലോചന കുറ്റം തുടങ്ങിയവ സംബന്ധിച്ച ഐപിസി വകുപ്പുകൾ, റാഗിംഗ് നിരോധന നിയമം പ്രകാരമുള്ള വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Discussion about this post