തിരുവനന്തപുരം: വർക്കല ജനാർദ്ദന ക്ഷേത്രത്തിലെ ഊട്ടുപുര സത്വരം പുനർ നിർമ്മിക്കണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി ( ഡി എസ് ജെ പി ). സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ വിവാഹ മണ്ഡപങ്ങൾ പ്രോത്സാഹിപ്പിക്കാനാണ്. ദേവസ്വം അധികാരികൾ അനാസ്ഥ മൂലം തകർന്നുപോയ ഊട്ടുപുര പുനർ നിർമിക്കാത്തത്
എന്ന് ഡി എസ് ജെ പി വിമർശിച്ചു. പാവപ്പെട്ട ഹിന്ദുക്കൾക്ക് വിവാഹ ആഘോഷങ്ങൾ ചുരുങ്ങിയ ചിലവിൽ നടത്താൻ ഉപകരിച്ചിരുന്നതായിരുന്നു വർക്കല ജനാർദ്ദന ക്ഷേത്രത്തിലെ ഊട്ടുപുര സത്വരം.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന വർക്കല ക്ഷേത്രത്തിനോടുള്ള ദേവസ്വം ബോർഡിൻറെ നിഷേധാത്മകമായ സമീപനം ചർച്ച ചെയ്യാനായി ക്ഷേത്രസമീപം കൂടിയ യോഗത്തിൽ ഡി എസ് ജെ പി സംസ്ഥാന പ്രസിഡൻറ് കെ എസ് ആർ മേനോൻ മാറിവരുന്ന സംസ്ഥാനസർക്കാരുകൾ ഹിന്ദുക്കളുടെ വരുമാനമുള്ള ആരാധനാലയങ്ങളെ പോലും അവഗണിക്കുകയാണ് എന്നു ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ 108 അഭിമാന വിഷ്ണു ക്ഷേത്രങ്ങളിൽ പെട്ട അതിപുരാതനമായ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തെ മനപ്പൂർവം അവഗണിച്ച് കേരളത്തിലെ ടൂറിസം സർക്കീട്ടുകളിൽ നിന്ന് ഒഴിവാക്കുക യാണ് സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഉപദേശക സമിതി ഇല്ലാതെ നാഥനില്ല കളരി പോലെയാണ് അമ്പലത്തിന്റെ നടത്തിപ്പ് നടക്കുന്നത്. അതിനെതിരെ മറ്റു ഹിന്ദു സംഘടനകളും ആയി ചേർന്ന് ഡി എസ് ജേ പി ശക്തമായി പ്രതിഷേധിക്കുമെന്ന് മേനോൻ പറഞ്ഞു.
ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ അമ്പല നടയിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അവരെ ആകർഷിക്കാൻ അധികാരികൾ ശ്രമിക്കാത്തത് ക്ഷേത്രത്തിൻറെ ശോച്യാവസ്ഥ ലോകം അറിയുമല്ലോ എന്ന് ഭയന്നിട്ട് ആകാം എന്ന യോഗം വിലയിരുത്തി.
യോഗത്തിൽ ഡി എസ് ജെ പി ഓർഗനൈസിംഗ് സെക്രട്ടറി സുധീർ പണിക്കർ, ട്രഷറർ കൊല്ലം സന്തോഷ്, വർക്കല നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങൾ സന്തോഷ് കുമാർ കുഴിവിള, വിജയകുമാരൻ നായർ, മോഹൻകുമാർ, മനോജ് കുമാർ, ജോയ് എസ് നായർ, അനിൽകുമാർ, ഗോപാലകൃഷ്ണൻ, അജയഘോഷ് ആറ്റിങ്ങൽ, തുടങ്ങിയവർ സംസാരിച്ചു.
Discussion about this post