ന്യൂഡൽഹി; പാകിസ്താൻ അനുകൂല പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മണിശങ്കർ അയ്യരെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.പാകിസ്താനെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് എനിക്കറിയാം. ഞാൻ ലാഹോറിൽ സന്ദർശനം നടത്തി അവരുടെ കഴിവുകൾ എത്ര ഉണ്ട് എന്ന് നേരിൽ കണ്ടതാണ്. ഭീകരരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണങ്ങളോടും പ്രധാനമന്ത്രി പ്രതികരിച്ചു.
കശ്മീരിൽ ഭീകരരെ ഇല്ലാതാക്കിയപ്പോൾ ആശങ്കപ്പെട്ടത് പാകിസ്താനികൾ ആയിരുന്നു. തന്റെ പ്രവൃത്തികൾ കാരണം പാകിസ്താനികൾ ആശങ്കാകുലരാണെന്ന് എനിക്കറിയാം.എന്നിരുന്നാലും, എന്തുകൊണ്ടാണ് ചില ഇന്ത്യക്കാരും ഈ പ്രശ്നത്തിൽ വിഷമിക്കുന്നത് എന്നദ്ദേഹം ചോദിച്ചു. ”എനിക്കറിയാം, പാകിസ്താൻ ജനത ഇന്ന് ആശങ്കാകുലരാണ്. അവരുടെ ആശങ്കകളുടെ മൂലകാരണം ഞാനാണെന്ന് എനിക്കറിയാം. നരേന്ദ്ര മോദി എന്ന ഞാനാണ് പാകിസ്താനികളുടെ അസ്വസ്ഥതയുടെ കാരണം. ഇന്ത്യയിൽ മുമ്പ് അവർക്ക് എന്തും ചെയ്യാം എന്നതും കാശ്മീരിൽ വിളയാടാം എന്നതും മോദിയുടെ ഭരണത്തിൽ തകർത്തു. അതിനാൽ പാകിസ്താനികൾ ആശങ്കാകുലരാണ്. എന്നാൽ എന്തിനാണ് ഇത്തരം കാര്യങ്ങളിൽ നമ്മുടെ നാട്ടിലെ ചിലരും ആശങ്കാകുലരാണെന്ന് എന്ന് മോദി ചോദിച്ചു. പാകിസ്താന് നോവുമ്പോൾ ഇവിടെ ചിലർ വേദനിക്കുകയാണ്. പാകിസ്താനികൾ കരയുമ്പോൾ എനിക്ക് മനസ്സിലാകും, പക്ഷേ നമ്മുടെ ആളുകൾ കരയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് നരേന്ദ്ര മോദി തുറന്നടിച്ചു. 26/11 മുംബൈ ആക്രമണം നടത്തിയത് പാകിസ്താൻ ഭീകരരല്ല, മറിച്ച് ഇന്ത്യക്കാരാണെന്ന് പരാമർശിച്ചതിന് കോൺഗ്രസ് നേതാവിന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി അവരെ വിമർശിച്ചു, ഇത് അപമാനകരമായ പ്രസ്താവനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്താനെ സംബന്ധിച്ച് ചന്ദ്രൻ അവർക്ക് അവരുടെ പതാകയിൽ വേണം. എന്നാൽ എന്ന്നെ സംബന്ധിച്ച് ഇന്ത്യയുടെ പതാക ചന്ദ്രനിൽ പാറണം. ഇതാണ് ഞാനും പാകിസ്താനും തമ്മിലുള്ള ചന്ദ്രന്റെ കാര്യത്തിലുള്ള ഭിന്നത. ചന്ദ്രനിൽ എന്തു നടക്കുന്നു എന്നും ചന്ദ്രനേ ആരു സ്വന്തമാക്കുന്നു എന്നൊന്നും പാകിസ്താനെ വിഷയം അല്ല. ചന്ദ്രനെ അവർക്ക് അവരുടെ കൊടിയിൽ മതി. എന്നാൽ എനിക്കാകട്ടേ ഇന്ത്യൻ പതാക ചന്ദ്രനിൽ വേണമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post