Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

അയോധ്യയുൾപ്പെടുന്ന ഫൈസാബാദിൽ ബിജെപിയ്ക്ക് കാലിടറിയതെങ്ങനെ?

by Brave India Desk
Jun 5, 2024, 05:29 pm IST
in Article
Share on Facebook
Tweet
WhatsAppTelegram

ലോക്സഭാ ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തവണ  ഏറെ പ്രാധാന്യത്തോടെ ഏവരും ഉറ്റുനോക്കിയ സംസ്ഥാനങ്ങളിലൊന്നാണ്   ഉത്തർപ്രദേശ് . യുപിയിൽ ബിജെപിയ്ക്ക് 33 സീറ്റുകളിൽ വിജയം ഉറപ്പിക്കാൻ കഴിഞ്ഞെങ്കിലും എസ്പി 37 സീറ്റുകളിൽ വിജയിച്ചു എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കോൺഗ്രസിന്  6 സീറ്റുകൾ മാത്രമാണ് നേടാനായതും.

ഉത്തർപ്രദേശിലെ  തിരഞ്ഞെടുപ്പ് ഫലങ്ങൾ നോക്കുമ്പോൾ പ്രധാനവിലയിരുത്തലുകൾ നടക്കുന്ന ലോക്സഭാ മണ്ഡലമാണ് ഫൈസാബാദ്. അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലം എന്നത് തന്നെയാണ് ഫൈസാബാദിന്റെ ഏറ്റവും വലിയ പ്രത്യേകത. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ്ങ് 54,000ത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. രണ്ടു തവണയായി ഫൈസാബാദിനെ പ്രതിനിധാനം ചെയ്യുന്ന ലല്ലു സിങ്ങിനെതിരെ മണ്ഡലത്തിലെ തങ്ങളുടെ ഏക എംഎൽഎ അവാദേഷ് പ്രസാദിനെയാണു സമാജ്‌വാദി പാർട്ടി കളത്തിലിറക്കിയത്.

Stories you may like

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ ഫൈസാബാദ് മണ്ഡലത്തിലെ തങ്ങളുടെ സ്ഥാനാർത്ഥിയെ സമാജ് വാദ് പാർട്ടി രംഗത്തിറക്കിയിരുന്നു. ഫൈസാബാദിൽ ഉൾപ്പെടുന്ന മിൽകിപുർ നിയമസഭാ മണ്ഡലത്തിലെ നിലവിലെ എം എൽ എ ആയിരുന്നു അവാദേശ് പ്രസാദ്. ആറ് തവണയാണ് മിൽക്കിപൂരിൽ നിന്ന് അവാദേശ് പ്രസാദ് എംഎൽഎ ആയത്. അവദേശിനെ രംഗത്തിറക്കിയതോടെ ഏത് വിധേനയും മണ്ഡലം പിടിക്കുക എന്ന തങ്ങളുടെ നയം വ്യക്തമാക്കുകയാണ് സമാജ് വാദ് പാർട്ടി ചെയ്തത്. അതിന് മറ്റ് ചില കണക്കുകൂട്ടലുകളും അഖിലേഷ് യാദവിനുണ്ടായിരുന്നു.

അഖിലേഷ് യാദവിൻറെ ആ പരീക്ഷണമാണ് ഒരർത്ഥത്തിൽ ഫൈസാബാദിൽ എസ്പിയെ തുണച്ചതും. ഏറ്റവും കൂടുതൽ ദളിത് ജനസംഖ്യയുള്ള പാസി സമുദായത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയെ കളത്തിലിറക്കി എന്നതാണ് അഖിലേഷ് നടത്തിയ പരീക്ഷണം. പാസി വിഭാഗത്തിനാണ് അയോധ്യ നഗരത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത്. ഫൈസാബാദിൽ നിന്ന് അവാദേശ് പ്രസാദിൻറെ പേര് ഉയർന്നപ്പോൾ തന്നെ അവിടെ വിജയമുദ്രാവാക്യങ്ങളും ഉയർന്നു കഴിഞ്ഞിരുന്നു. ഇത് മധുരയോ കാശിയോ അല്ല, അയോധ്യയിൽ പാസി മാത്രം, അവദാ മാത്രം എന്ന രീതിയിൽ മുദ്രാവാക്യങ്ങൾ നേരത്തെ തന്നെ ഉയർന്നു കഴിഞ്ഞു. അതായത് അയോധ്യയിൽ ദളിത് സമൂഹം ഒന്നിച്ചു. മറ്റ് ഒബിസി വിഭാഗങ്ങളും, മറ്റ് പിന്നാക്ക വിഭാഗങ്ങളും കൂടി അവാദേശിന് പിന്തുണയുമായി രംഗത്തെത്തിയതോടെ എസ് പി വിജയം മണത്തറിഞ്ഞു.

അനായാസമായി ജയിക്കുമെന്ന് ബിജെപി ഉറപ്പിച്ച ഫൈസാബാദ് സീറ്റിൽ അടിയൊഴുക്കുകൾ കളി മാറ്റിമറിക്കുകയായിരുന്നു. ബിജെപിക്ക് കാലിടറിയത് ലല്ലുസിംഗിൻറെ സ്ഥാനാർത്ഥിത്വം തന്നെയാണ്.മൂന്നാം തവണയാണ് ലല്ലു സിംഗ് ഇവിടെ നിന്നും മത്സരിക്കുന്നത്. നേരത്തെ രണ്ട് തവണ അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. അനായാസ വിജയം മുന്നിൽ കണ്ട് ലല്ലു സിംഗ് തിരഞ്ഞെടുപ്പിനായി പ്രത്യേകം പ്രവർത്തിച്ചില്ല എന്നതാണ് പരാജയത്തിന് പ്രധാനകാരണമായ വിലയിരുത്തലുകൾ.

ഭരണഘടന മാറ്റേണ്ടതിനാൽ മോദി സർക്കാരിന് 400 സീറ്റുകൾ വേണമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലല്ലു സിംഗ് പ്രസ്താവന ഇറക്കിയത് മറ്റൊരു  തിരിച്ചടിയായി. മുഴുവൻ പ്രതിപക്ഷവും ലല്ലു സിംഗിൻറെ പ്രസ്താവന ഏറ്റുപിടിച്ച് കോലാഹലമുണ്ടാക്കി. കോൺഗ്രസിനും എസ് പിക്കും യുപിയിൽ ഇത്രവലിയ വിജയം നേടിക്കൊടുത്തത് ലല്ലുസിംഗിൻറെ ഈ വാവിട്ട വാക്കാണെന്നത് തർക്കമില്ലാത്ത കാര്യമാണ്.

പ്രധാനമായും ബിഎസ്പി പാളയത്തിൽനിന്നു ചോർന്ന വോട്ടും കോൺഗ്രസുമായി കൈകോർത്തതു വഴി ലഭിച്ച വോട്ടുമാണ് സമാജ്‌വാദി പാർട്ടിയുടെ വോട്ടുവിഹിതത്തിലെ വർധനയ്ക്കു  കാരണം. അവാദേശ് പ്രസാദ് 5,54,289 വോട്ടുകൾ നേടിയപ്പോൾ ലല്ലു സിങ്ങിന് 4,99,722 വോട്ടുകൾ ലഭിച്ചു. ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) സച്ചിദാനന്ദ് പാണ്ഡെ 46407 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ്.

ബരാബാങ്കി ജില്ലയിലെ ദരിയാബാദ് മണ്ഡലവും അയോധ്യ ജില്ലയിലെ റുഡൗലി, മിൽകിപുർ, ബികാപുർ, അയോധ്യ എന്നീ നിയമസഭ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ഫൈസാബാദ് ലോക്സഭാ മണ്ഡലം. അവസാനം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതിൽ നാല്‌ മണ്ഡലങ്ങൾ ഭാരതീയ ജനതാ പാർട്ടിയുടെ കൈയ്യിലാണ്. മിൽകിപുർ സമാജ് വാദ് പാർട്ടിയുടെ കയ്യിലും.

2019 ലെ‌ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് എംപി ആയിരുന്ന ലല്ലു സിങ്ങ് വിജയം ആവർത്തിക്കുകയായിരുന്നു.2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ പരാജയപ്പെടുത്തിയാണ് ലല്ലു സിങ് ആദ്യമായി ഫൈസാബാദ് മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമാകുന്നത്. സമാജ് വാദി പാർട്ടിയുടെ ആനന്ദ് സെന്നിനെ 65,477 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ലല്ലു സിങ് 2019ൽ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 10,87,121 വോട്ടുകളുടെ 48.7 ശതമാനം (529,021 വോട്ടുകൾ) നേടിയാണ് ലല്ലു സിങ് തുടർച്ചയായ രണ്ടാം തവണയും ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ വിജയക്കൊടി നാട്ടിയത്.

2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ഇവിടെ അവസാനമായി ജയിച്ചത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളായ നിർമൽ ഖാത്രി 54,228 വോട്ടുകൾക്ക് സമാജ് വാദി പാർട്ടിയിലെ മിത്രാസെ‌ൻ യാദവിനെയായിരുന്നു അന്ന് പരാജയപ്പെടുത്തിയത്.    ഇതുവരെ നടന്ന 16 ലോക്സഭാ പൊതുതെരഞ്ഞെടുപ്പുകളിൽ ഏഴ് തവണയാണ് ഫൈസാബാദ് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം നിന്നത്. അഞ്ച് തവണ ബിജെപി ഇവിടെ നിന്ന് ലോക്സഭയിലേക്കെത്തി. ജനതാ പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവർക്ക് ഓരോ തവണ വീതവും ഇവിടെ വിജയിക്കാനായി.

Tags: MODI V/S AGHILESH YADAVup electionFAISABAD
Share1
Tweet
SendShare

Latest stories from this section

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

Latest News

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

ശമ്പള വർദ്ധനവും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസും ; അംഗൻവാടി ജീവനക്കാർക്ക് കരുത്ത് പകർന്ന് ഉത്തർപ്രദേശ് സർക്കാർ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies