Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയുണ്ട്.. ഇടതെവിടെ? കനൽമാത്രം;കലങ്ങിമറിയുമോ സംസ്ഥാന രാഷ്ട്രീയം; മൗനംഭുജിച്ച് മുഖ്യനും പരിവാരങ്ങളും

by Brave India Desk
Jun 5, 2024, 08:07 am IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് സാധ്യതയെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന പരസ്യവാചകത്തോടെ മത്സരരംഗത്ത് സജീവമായ സിപിഎമ്മിന് പക്ഷേ ഇത്തവണയും കനൽ ഒരു തരികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ ആലപ്പുഴയെങ്കിൽ ഇത്തവണ ആലത്തൂരാണ് സിപിഎമ്മിന്റെ മാനം കാത്തത്. സംസ്ഥാനത്ത് ബിജെപിയ്ക്കും എൽഡിഎഫിനും ഒരു സീറ്റ് വീതം എന്നത് നേതാക്കൾക്കിടയിൽ വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. എംഎൽഎമാരെയും തലമൂത്ത നേതാക്കന്മാരെയും കേന്ദ്രകമ്മറ്റി അംഗത്തെ വരെ മത്സരിപ്പിച്ചെങ്കിലും ജനം തോൽപ്പിച്ചത് പാർട്ടിയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിനെതിരായ ജനവികാരമാണ് യുഡിഎഫിന് മിന്നും ജയം നൽകിയതെന്നതിരിച്ചറിവ് സിപിഎമ്മിലും ചർച്ചയിലാണ്.സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ. എന്നിവ ഭരണത്തിൻറെ ശോഭ കെടുത്തിയെന്ന കാര്യത്തിൽ പാർട്ടിയ്ക്ക് സംശയമില്ല. എന്നാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയടക്കം തിരഞ്ഞെടുപ്പ് ഫലം പോലും വന്നിട്ടില്ല എന്ന മട്ടിലാണ് നിൽപ്പ്. പിണറായിയുടെ മൗനം അമികൾക്കിടയിൽ ആലോസരമുണ്ടാക്കുന്നുണ്ട്.

Stories you may like

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ലോക്‌സഭയിൽ സിപിഎമ്മിന് നാല് സീറ്റ് മാത്രമാണ് ലഭിച്ചത് പഴയ ചെങ്കോട്ടയായിരുന്ന ബംഗാളിലും ത്രിപുരയിലും സംപൂജ്യർ. സിപിഎമ്മിന്റെ നാലിൽ രണ്ടും സിപിഐയുടെ രണ്ടും തമിഴ്‌നാട്ടിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ഡിഎംകെ സഖ്യത്തിന്റെ സംഭാവനയാണ്. രാജസ്ഥാനിൽ കോൺഗ്രസ് പിന്തുണയിൽ നേടിയ സികർ സീറ്റാണ് സിപിഎമ്മിന്റെ അക്കൗണ്ടിലെ മറ്റൊരു നേട്ടം. കേരളത്തിലെ ആലത്തൂരിൽ നിന്ന് കെ രാധാകൃഷ്ണനും.

ദേശീയതലത്തിൽ സിപിഎം 4 സീറ്റും സിപിഐ 2 സീറ്റും സിപിഐ എംഎൽ 2 സീറ്റുമാണ് നേടിയത്. കേരളത്തിലെ ഒന്നിനു പുറമേ തമിഴ്നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരിടത്തുമാണ് സിപിഎം ജയിച്ചത്. രാജസ്ഥാനിൽ സികാർ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്. തമിഴ്നാട്ടിൽ മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളിലാണു ജയിച്ചത്. മധുരയിൽ എസ്. വെങ്കിടേശൻ 2 ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. ഡിണ്ടിഗലിൽ ആർ.സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണു സിപിഐയുടെ ജയം. നാഗപട്ടണത്ത് വി.സെൽവരാജ് 2 ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരിൽ കെ.സുബ്ബരായൻ ഒന്നേകാൽ ലക്ഷത്തോളം വോട്ടിനും ജയിച്ചു. ബിഹാറിലെ അറ മണ്ഡലത്തിൽ സുധാമ പ്രസാദ്, കാരാക്കാട്ട് മണ്ഡലത്തിൽ രാജാറാം സിങ് എന്നീ സിപിഐ എംഎൽ സ്ഥാനാർഥികൾ വിജയിച്ചു.

ദേശീയ പാർട്ടി പദവി സിപിഎം നിലനിർത്തും രാജസ്ഥാനിൽ ജയിച്ചതോടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ 4 സംസ്ഥാനങ്ങളിൽ സിപിഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതു കൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്. സികാറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിക്കും. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്നാട്ടിൽ നിന്ന് 2 സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്ഥാന പാർട്ടി പദവിയുണ്ട്.

അതേസമയം 2020ൽ തദ്ദേശവോട്ടിൽ ഇടതുപക്ഷം ശക്തിപ്രകടിപ്പിച്ചതും, 2021ൽ പിണറായി വിജയൻ തുടർഭരണം പിടിച്ചതും യു.ഡി.എഫ് 19 സീറ്റ് നേടിയ 2019ന് പിന്നാലെയാണ്. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ കാര്യമായ ഇടമില്ലെന്ന നഗ്‌നസത്യം ഇടതുപക്ഷത്തെ വീണ്ടും  ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ഫലം. മുൻപ് രാജ്യ ഭരണം നിർണയിച്ചിരുന്ന ഇടതുപക്ഷം ഇന്ന് കനലായി ചുരുങ്ങിയതിന്റെ കാരണം കണ്ടെത്തി പാർട്ടി പരിഹരിച്ചില്ലെങ്കിൽ ബംഗാളിലും ത്രിപുരയിലും അധികാരം കൈമോശം വന്നത് പോലെ നാളെ കേരളത്തിലും സംഭവിച്ചേക്കാം.

Tags: Communistldf
Share1TweetSendShare

Latest stories from this section

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

Discussion about this post

Latest News

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies