Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹാംസ്റ്റർ കോംബാറ്റ്; ഒരു തട്ടിപ്പ് വീരനോ…? വാഗ്ദാനം ലക്ഷങ്ങൾ

by Brave India Desk
Jun 29, 2024, 01:19 pm IST
in India, Technology, Lifestyle
Share on FacebookTweetWhatsAppTelegram

എളുപ്പത്തിൽ ഒരു മുതൽമുടക്കും ഇല്ലാതെ പണമുണ്ടാക്കാമെന്ന് കേട്ടാൽ നമ്മൾ മലയാളികൾ ചാടി വീഴും… സമൂഹമാദ്ധ്യമങ്ങൾ വഴി വരുന്ന ഓൺലൈൻ ഗൈയിമുകൾക്കും മണിചെയിൻ പോലുള്ളവയും നമ്മുടെ നാട്ടിൽ ചൂടപ്പം പോലെ വിറ്റു പോകുന്നതിന് കാരണവും ഇതുതന്നെയാണ്.

അത്തരത്തിൽ ഒരു ഓൺലൈൻ ഗെയിമിന് പിന്നാലെയാണ് ഇപ്പോൾ മലയാളികൾ… മലയാളികൾ മാത്രമല്ല, ലോകം മുഴുവൻ ഇവന് പിന്നിലുണ്ട്.. പറയുന്നത് ഹാംസ്റ്റർ കോംബാറ്റ് എന്ന ഓൺലൈൻ ഗെയിമിനെ കുറിച്ചാണ്. ഒരു രൂപ പോലും സിക്ഷേപം നടത്താതെ വൻ തുക സമ്പാദിക്കാം… ഇതാണ് ഹാംസ്റ്റർ കോംബാറ്റ് നൽകുന്ന വാഗ്ദാനം.. ഗെയിം അവതരിപ്പിച്ച് നാല് മാസമേ അയിട്ടുള്ളൂവെങ്കിലും ലോകമെമ്പാടുമുള്ള 200 മില്യണിലധികം പേരാണ് ഈ ഗെയിം കളിക്കുന്നത്. അതായത് 20 കോടിയിലേറെ പേർ.

Stories you may like

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

കർണാടകയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തീവ്രവാദി അർഷാദ് ഖാനെ പിടികൂടി എൻഐഎ

ഇനി എന്താണ് ഹാംസ്റ്റർ കോംബാറ്റ് ?

പതിവുപോലെ ടെലഗ്രാമിലൂടെ തന്നെയാണ് ഹാംസ്റ്റർ കോംബാറ്റ് ഏറ്റവും കൂടുതൽ പ്രചരിക്കുന്നത്. എക്‌സ് ഉൾപ്പെടെയുള്ള മറ്റ് സമൂഹമാദ്ധ്യമങ്ങളും ഹാംസ്റ്റർ കോംബാറ്റിനെ ആളുകളിലേക്ക് എത്തിക്കുന്നുണ്ട്. സാമൂഹമാദ്ധ്യമങ്ങളിലൂടെ കിട്ടുന്ന ലിങ്കിലൂടെ കയറുകയും ഒരു ക്രിപ്‌റ്റോ എക്‌സ്‌ച്ചേഞ്ച് തിരഞ്ഞെടുക്കുകയുമാണ് ചെയ്യേണ്ടത്.

പേര് പോലെ തന്നെ ഹാംസ്റ്റർ തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണവും. എലി വർഗത്തിൽ പെട്ട ഒരു പെറ്റ് ആണ് ഹാംസ്റ്റർ. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഹാംസ്റ്ററിൽ നമ്മൾ ക്ലിക്ക് ചെയ്തുകൊണ്ടിരിക്കണം.. എത്രത്തോളം നമ്മൾ ഹാംസ്റ്ററെ തൊടുന്നുവോ അത്രയും ക്രിപ്‌റ്റോ കോയിനുകൾ നമുക്ക് ശേഖരിക്കാം.. ഇതിനോടൊപ്പം, ഗെയിം മുന്നോട്ട് വയ്ക്കുന്ന ചില ടാസ്‌ക്കുകളും നാം പൂർത്തിയാക്കേണ്ടതുണ്ട്. ഇങ്ങനെയും നമുക്ക് ക്രിപ്‌റ്റോ കോയിനുകൾ സ്വന്തമാക്കാം.

ഇപ്പോൾ ഹാംസ്റ്റർ നൽകുന്ന ക്രിപ്‌റ്റോകറൻസിക്ക് മൂല്യമൊന്നുമില്ലെങ്കിലും ജൂലായിൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ച്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. അതിനകം ഗെയിം കളിച്ച് ലക്ഷങ്ങൾ വാരിക്കൂട്ടാനുള്ള കാത്തിരിപ്പിലാണ് ഗെയിേമഴ്‌സ്.

ഇനി എങ്ങനെയാണ് ഇവർക്ക് പണം കിട്ടുന്നതെന്നല്ലേ.. ക്രിപ്‌റ്റോ കറൻസി ലിസ്റ്റ് ചെയ്യുന്നതിന് അഥവാ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുൻപ് ഗെയിം കളിച്ച് പ്രചാരം നൽകിയവർക്ക് ഒരു ആനുകൂല്യം നൽകും. ഇതിനെ എയർഡ്രോപ്പ് എന്നാണ് പറയുന്നത്.

ഗെയിം കളിച്ചവരുടെ വാലറ്റിൽ എത്ര കോയിനുകളാണോ ഉള്ളത് അതിനനുസരിച്ചുള്ള ഒരു മൂല്യം എന്നതാണ് കമ്പനിയുടെ വാഗ്ദാനം. ഈ കോയിനുകൾ ക്രിപ്‌റ്റോ എക്‌സ്‌ച്ചേഞ്ചിൽ വിറ്റാൽ പണം ലഭിക്കുമെന്ന് കമ്പനി പറയുന്നു.

നേരത്തെ പറഞ്ഞതു പോലെ ലോകം മുഴുവനുള്ള 20 കോടിയിലധികം ആളുകൾ ഇപ്പോൾ ഹാംസ്റ്റർ ഗെയിം കളിക്കുന്നുണ്ട്.. ഇവർക്കു പുറമേ കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവർ വേറെ.. ഇവർക്കെല്ലാം കമ്പനി നൽകാൻ പോവുന്ന ആനുകൂല്യങ്ങൾ കണക്കു കൂട്ടി നോക്കിയാൽ 2000 കോടിയിലേറെ രൂപ കമ്പനി ആനുകൂല്യമായി മാത്രം നൽകണം. ഇത് സാധ്യമാണോ എന്നുള്ളതാണ് വിദഗ്ദരിൽ നിന്നും ഉൾപ്പെടെ ഉയരുന്ന ചോദ്യം. അതുകൊണ്ട് തന്നെ ഇത് തട്ടിപ്പാണെന്നാണ് ഏറെകുറേ പേരുടെ വിലയിരുത്തൽ.

ഇത്തരമൊരു വിലയിരുത്തലിനുള്ള രണ്ടാമത്തെ കാരണം ഗെയിമിന് പിന്നിൽ പ്രവർത്തിക്കുന്നവർ വെളിച്ചത്ത വന്നിട്ടില്ല എന്നതാണ്.

സാധാരണ നിലയിൽ ക്രിപ്‌റ്റോ കറൻസികൾ പുറത്തിറക്കുന്നവർ അവയുടെ സ്വഭാവം, ലക്ഷ്യം, സാമ്പത്തിക പ്രവർത്തന രീതി, എന്നിവയെ കുറിച്ച് വ്യക്തമാക്കുന്ന ഒരു രേഖ അവതരിപ്പിക്കാറുണ്ട്. എന്നാൽ, ഹാംസ്റ്റർ കോംബാറ്റ് ഇതുവരെയും ഇങ്ങനെയൊരു രേഖ പുറത്ത് വിട്ടിട്ടില്ല.

അതുകൊണ്ട് തന്നെ, ഹാംസ്റ്റർ കോംബാറ്റ് ഒരു തട്ടിപ്പ് ഗെയിമാണെന്നും ഹാക്കിംഗിന് സാധ്യതയേറെയാണെന്നും നമ്മുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെെട ചോർത്താൻ സാധ്യത ഏറെയാണ് എന്നും പറയുന്നു.

എന്നാൽ, ഹാംസ്റ്റർ കോംബാറ്റിനെ അനുകൂലിക്കുന്നവരും നിരവധിയാണ്. പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ച്ചേഞ്ചുകളിലൊന്നായ ദി ഒപ്പൺ നെറ്റ്‌വർക്കുമായി സഹകരിച്ചാണ് ഹാംസ്റ്റർ ഗെയിം എയർഡ്രോപ്പിന് ഒരുങ്ങുന്നതെന്നാണ് വിവരം. ഹാംസ്റ്റർ കോംബാറ്റ് ഒരു തട്ടിപ്പ് കമ്പനിയാണെങ്കിൽ ഒരിക്കലും ദി ഒപ്പൺ നെറ്റ്‌വർക്ക് ഇവരുമായി സഹകരിക്കില്ലെന്ന് ഹാംസ്റ്റർ കോംബാറ്റിനെ അനുകൂലിക്കുന്നവർ പറയുന്നു.

 

Tags: hamster kombatonline game
Share14TweetSendShare

Latest stories from this section

കുട്ടിവായനയുടെ പൂക്കാലം; സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു!  ശ്രീജിത്ത് മൂത്തേടത്തിൻ്റെ ‘പെൻഗ്വിനുകളുടെ വൻകരയിലിനും നേട്ടം

കുട്ടിവായനയുടെ പൂക്കാലം; സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു!  ശ്രീജിത്ത് മൂത്തേടത്തിൻ്റെ ‘പെൻഗ്വിനുകളുടെ വൻകരയിലിനും നേട്ടം

പഞ്ചാബിലും കശ്മീരിലും ഐഇഡികൾ! ലഷ്കർ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടകവസ്തുക്കൾ

പഞ്ചാബിലും കശ്മീരിലും ഐഇഡികൾ! ലഷ്കർ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടകവസ്തുക്കൾ

ലോകത്തിന്റെ ഫാർമസിയും ലോകത്തിന്റെ കളപ്പുരയും കൈകോർക്കുന്നു;മോദി-ലൂല കൂടിക്കാഴ്ചയിൽ വിരിഞ്ഞത് പുതിയ ചരിത്രം; വ്യാപാരം 20 ബില്യൺ ഡോളർ കടക്കും

ലോകത്തിന്റെ ഫാർമസിയും ലോകത്തിന്റെ കളപ്പുരയും കൈകോർക്കുന്നു;മോദി-ലൂല കൂടിക്കാഴ്ചയിൽ വിരിഞ്ഞത് പുതിയ ചരിത്രം; വ്യാപാരം 20 ബില്യൺ ഡോളർ കടക്കും

ഭാരത് മണ്ഡപത്തിലെ ‘ഷർട്ടൂരി’ പ്രതിഷേധം; പിന്നിൽ നേപ്പാൾ മോഡൽ അട്ടിമറി നീക്കമെന്ന് പോലീസ്! ലക്ഷ്യം ഭരണകൂടത്തെ താഴെയിറക്കൽ; വൻ ഗൂഢാലോചന

ഭാരത് മണ്ഡപത്തിലെ ‘ഷർട്ടൂരി’ പ്രതിഷേധം; പിന്നിൽ നേപ്പാൾ മോഡൽ അട്ടിമറി നീക്കമെന്ന് പോലീസ്! ലക്ഷ്യം ഭരണകൂടത്തെ താഴെയിറക്കൽ; വൻ ഗൂഢാലോചന

Discussion about this post

Latest News

കുംബ്ലെയും ശ്രീനാഥും പടുത്തുയർത്തിയ അത്ഭുതം; ബാറ്റ്‌സ്മാൻമാർ പരാജയപ്പെട്ട സ്ഥലത്ത് ബൗളർമാർ ചരിത്രമെഴുതിയ രാത്രി; ആ രണ്ട് അമ്മമാരും പ്രാർത്ഥനയും

കുംബ്ലെയും ശ്രീനാഥും പടുത്തുയർത്തിയ അത്ഭുതം; ബാറ്റ്‌സ്മാൻമാർ പരാജയപ്പെട്ട സ്ഥലത്ത് ബൗളർമാർ ചരിത്രമെഴുതിയ രാത്രി; ആ രണ്ട് അമ്മമാരും പ്രാർത്ഥനയും

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

കർണാടകയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തീവ്രവാദി അർഷാദ് ഖാനെ പിടികൂടി എൻഐഎ

കർണാടകയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തീവ്രവാദി അർഷാദ് ഖാനെ പിടികൂടി എൻഐഎ

രോഹിത്തിനെയും രാഹുലിനെയും കടത്തിവെട്ടി അഭിഷേക്; വമ്പൻ നേട്ടം സ്വന്തമാക്കി യുവതാരം; നാഗ്പൂരിൽ പിറന്നത് പുതിയ ലോകറെക്കോഡ്

അവനെ നേരിടാൻ പോകുന്നവരെ ഓർത്താണ് എനിക്ക് വിഷമം; അഭിഷേക് ശർമ്മയ്ക്ക് ക്യാപ്റ്റന്റെ മാസ് പിന്തുണ

കുട്ടിവായനയുടെ പൂക്കാലം; സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു!  ശ്രീജിത്ത് മൂത്തേടത്തിൻ്റെ ‘പെൻഗ്വിനുകളുടെ വൻകരയിലിനും നേട്ടം

കുട്ടിവായനയുടെ പൂക്കാലം; സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു!  ശ്രീജിത്ത് മൂത്തേടത്തിൻ്റെ ‘പെൻഗ്വിനുകളുടെ വൻകരയിലിനും നേട്ടം

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ട്രംപിന് സുപ്രീം കോടതിയുടെ ‘എട്ടിന്റെ പണി’; പിരിച്ചെടുത്ത 11 ലക്ഷം കോടി രൂപ തിരിച്ചുനൽകേണ്ടി വരും! പണം ചോദിച്ച് ഗവർണർമാരുടെ ഇന്‍വോയിസ്

പഞ്ചാബിലും കശ്മീരിലും ഐഇഡികൾ! ലഷ്കർ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടകവസ്തുക്കൾ

പഞ്ചാബിലും കശ്മീരിലും ഐഇഡികൾ! ലഷ്കർ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടകവസ്തുക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies