ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ 20കാരിയുടെ മൃതദേഹത്തിനായി അന്വേഷണ സംഘം പരിശോധന തുടങ്ങി. മാന്നാർ സ്വദേശിയായ കലയെയാണ് വർഷങ്ങൾക്ക് മുൻപ് കാണാതായത്. കലയുടെ ഭർത്താവ് അനിലിന്റെ വീടിന്റെ കോമ്പൗണ്ടിലുണ്ടായിരുന്ന സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് തിരച്ചിൽ നടത്തുന്നത്. മുൻപ് സെപ്റ്റിക് ടാങ്ക് ഉണ്ടായിരുന്ന സ്ഥലത്ത് കുഴിയെടുത്ത് പരിശോധന തുടരുകയാണ്.
ഇവിടെ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കിട്ടുമോ എന്നാണ് അന്വേഷണ സംഘം തിരയുന്നത്. 15 വർഷം മുൻപ് യുവതിയെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് പോലീസിന് ലഭിച്ച മൊഴി. രണ്ട് മാസം മുൻപാണ് അന്വേഷണ സംഘത്തിന് കേസുമായി ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിക്കുന്നത്. അഞ്ച് പേർ ചേർന്ന് യുവതിയെ കൊന്ന് കുഴിച്ചു മൂടിയെന്നായിരുന്നു വിവരം. ഇതേതുടർന്നാണ് കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നത്. കേസിൽ അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.
അതേസമയം, അലയുടെ ഇസ്രായേലിലുള്ള ഭർത്താവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പോലീസ് നാടത്തി വരുന്നുണ്ട്. 15 വർഷം മുൻപാണ് കലയെ കാണാതായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അതിനാൽ തന്നെ കലയ്ക്ക് കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. കലയ്ക്ക് ഒരു കുഞ്ഞുമുണ്ടായിരുന്നു. സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ട് പോയിരുന്നില്ല. മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
Discussion about this post