തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കിനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മണിക്കുറുകൾ പിന്നിട്ടു. ഇത്ര സമയം പിന്നിട്ടിട്ടും തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ഇത് നീക്കം ചെയ്താൽ മാത്രമേ രക്ഷാപ്രവർത്തനം നടത്താനാവൂ എന്നാണ് ഫയർഫോഴ്‌സ് പറയുന്നത്.
മാലിന്യകൂമ്പാരം നീക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സ്‌കൂബാ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്‌സ് അംഗങ്ങളാണ് തിരച്ചിൽ നടത്തുന്നത്. മാലിന്യ കൂമ്പാരത്തിൽ തൊഴിലാളി കുടുങ്ങി കിടക്കുന്നു എന്ന നിഗമനത്തിലാണ് ഫയർഫോഴ്‌സ്. തണലിന്റെ 20 മീറ്റർ ഭാഗത്ത് മാത്രമേ ആദ്യ ഘട്ടത്തിൽ സ്‌കൂബ ഡൈവിഴ്‌സിന് സഞ്ചാരിക്കാൻ സാധിച്ചോള്ളൂ. വലിയ തോതിൽ മാലിന്യം കുന്ന് കൂടി കിടക്കുന്നത് കൊണ്ട് തണലിന്റെ അകത്തേക്ക് എത്താൻ ഇവർക്ക് സാധിക്കുന്നില്ല. മാലിന്യക്കൂമ്പാരവും വെളിച്ചതിന്റെയും വായുവിന്റെയും കുറവും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുകയണ്. അപ്രതീക്ഷമായി മഴ പെയ്താൽ മാലിന്യങ്ങൾ ഇനിയും തള്ളി കയറി വരും എന്നാണ് അധികൃതർ പറയുന്നത്.
മാരായിമുട്ടം സ്വദേശിയായ ജോയിയെയാണ് കാണാതായത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിൽ തോട് വ്യത്തിയാക്കാനിറങ്ങിയപ്പോഴാണ് സംഭവം. കോർപറേഷന്റെ താൽക്കാലിക തൊഴിലാളിയാണ് ജോയി.
Discussion about this post