Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

അമേരിക്ക സ്റ്റാറാവാൻ കള്ളം പറഞ്ഞതായിരുന്നോ?: വായുവില്ലാത്ത ചന്ദ്രനിൽ എങ്ങനെ കൊടി പറന്നു?: അപ്പോളോ 11 ന്റെ 55 വർഷങ്ങൾ

by Brave India Desk
Jul 20, 2024, 01:03 pm IST
in USA, International, Science
Share on FacebookTweetWhatsAppTelegram

മനുഷ്യൻ ചന്ദ്രനെയും കീഴടക്കിയിട്ട് ഇന്ന് 55 വർഷം പിന്നിടുകയാണ്. 969ലെ ജൂലൈ 20നായിരുന്നു ആ ചരിത്ര നിമിഷം. ഈ മഹാസംഭവത്തിൻറെ ഓർമ്മ പുതുക്കലായാണ് ലോകമെമ്പാടും ഇന്ന് ചാന്ദ്ര ദിനം ആചരിക്കുന്നത്.മനുഷ്യന് ചെറിയ ഒരു കാൽവയ്പ്, മാനവരാശിക്കോ ഒരു കുതിച്ചുചാട്ടം…’ ആദ്യമായി ചന്ദ്രനിൽ കാൽതൊട്ട ശേഷം നീൽ ആംസ്‌ട്രോങ് പറഞ്ഞ വാക്കുകൾ. അപ്പോളോ 11 പേടകത്തിലായിരുന്നു നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവർ നാസയുടെ ചാന്ദ്രദൗത്യത്തിൽ പങ്കാളികളായത്. നീൽ ആംസ്‌ട്രോങ് ആദ്യം ചന്ദ്രനിൽ ഇറങ്ങി നടന്നു. പിന്നാലെ എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങി. ദൗത്യത്തിന് ഇവരെ സഹായിച്ച ലൂണാർ മൊഡ്യൂൾ ഈഗിൾ സ്‌പേസ്‌ക്രാഫ്റ്റ് നിയന്ത്രിക്കാനുള്ള ദൗത്യമായിരുന്നു കോളിൻസിനുണ്ടായിരുന്നത്.

അതിന് ശേഷം ഒട്ടേറെ ആളുകൾ ചന്ദ്രനിൽ പോയി തിരിച്ചുവന്നു. ഒട്ടേറെ രാജ്യങ്ങളും ചന്ദ്രനെ കീഴടക്കി. ചാന്ദ്രയാനിലൂടെ ഇന്ത്യയുടെ പതാകയും ചന്ദ്രനിലെത്തി.

Stories you may like

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

പാലക്കാട്ടുകാരൻ ഇനി ബഹിരാകാശത്തേക്ക്; എവറസ്റ്റ് കൊടുമുടി മുതൽ നാസയുടെ ചരിത്ര ദൗത്യം വരെ, ലോകം ഉറ്റുനോക്കുന്ന അനിൽ മേനോൻ

എന്നാൽ ചാന്ദ്രയാത്ര നടന്നിട്ടേയില്ല എന്ന് വാദിക്കുന്നവരുണ്ട്. യുഎസും സോവിയറ്റ് റഷ്യയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഇടയ്ക്ക് സ്റ്റാറാവാൻ അമേരിക്ക കളിച്ച കളിയാണ് ചാന്ദ്രയാത്ര എന്ന് വിശ്വസിക്കുന്നവരാണ് അധികവും.ചന്ദ്രനെന്ന രീതിയിൽ ടെക്‌സസിലെ ഏതോ മരുഭൂമിയിലാണു ചിത്രങ്ങൾ ഷൂട്ട് ചെയ്തതെന്നും പ്രചരണമുണ്ടായി. എന്തിനേറെ പറയുന്നു.മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക.

വ്യാജ യാത്ര എന്ന് പറ.ുന്നതിന് ആരോപണക്കാർ കാണിക്കുന്ന ഒരു ചിത്രം ചാന്ദ്രോപരിതലത്തിൽ നാട്ടിയ അമേരിക്കയുടെ കൊടിയാണ്. നേർത്ത അന്തരീക്ഷമുള്ള, വായുചലനമില്ലാത്ത ചന്ദ്രനിൽ പതാക പാറിപ്പറക്കുന്നതെങ്ങനെയായിരുന്നു ചോദ്യം. ഇതിനുള്ള ഉത്തരം പലതവണ വിദഗ്ധർ വിശദീകരിച്ചു. പ്രത്യേക തരം പതാകയാണ് യാത്രികർ ഉപയോഗിച്ചതെന്നായിരുന്നു ഉത്തരം. സാധാരണ പതാക ചന്ദ്രനിൽ നാട്ടിയാൽ കാറ്റില്ലാത്തപ്പോൾ ഭൂമിയിൽ കാണുന്നതു പോലെ താഴേക്കു തൂങ്ങിക്കിടക്കും. ചിത്രങ്ങളെടുക്കുന്നതിനായി പ്രത്യേക തരത്തിൽ പതാക നിർമിച്ചെന്നാണ് നാസ പറയുന്നത്.

വിശദമായി പറയുകയാണെങ്കിൽ അപ്പോളോ 11 ദൗത്യത്തിനിടെ ചന്ദ്രനിൽ സ്ഥാപിക്കുന്ന അമേരിക്കൻ പതാക രൂപകൽപ്പന ചെയ്യുമ്പോൾ നാസ എഞ്ചിനീയർമാർ ഒരു സവിശേഷമായ വെല്ലുവിളി നേരിട്ടു .വായുരഹിത ചന്ദ്ര പരിതസ്ഥിതിയിൽ ‘പറക്കാൻ’ കഴിയുന്ന ഒരു പതാക സൃഷ്ടിക്കുന്നതിനുള്ള ചുമതല നാസയുടെ മനുഷ്യ ബഹിരാകാശ പേടക കേന്ദ്രത്തിലെ (ഇപ്പോൾ ജോൺസൺ സ്‌പേസ് സെന്റർ) സാങ്കേതിക സേവനങ്ങളുടെ മേധാവി ജാക്ക് കിൻസ്‌ലറിനായിരുന്നു.

ചന്ദ്രോപരിതലത്തിൽ പതാക അലയടിക്കുന്നതായി തോന്നിപ്പിക്കാൻ കിൻസ്‌ലറും സംഘവും തന്ത്രപരമായ ഒരു പരിഹാരം കണ്ടുപിടിച്ചു. അവർ മുകളിൽ ഒരു തിരശ്ചീനമായ ക്രോസ്ബാറുള്ള ഒരു കൊടിമരം സൃഷ്ടിച്ചു.ഈ ക്രോസ്ബാറിൽ പതാക ഘടിപ്പിച്ച് ഒരു സ്ലീവ് സൃഷ്ടിക്കാൻ മുകളിലെ അരികിൽ ഘടിപ്പിച്ചു. ചന്ദ്രനിലെ അന്തരീക്ഷം ഇല്ലാതിരുന്നിട്ടും, പതാക നിവർന്ന് നിൽക്കാൽ ഈ ഡിസൈൻ സഹായിച്ചു. അതായത് കാറ്റിൽ പറക്കുന്ന ഒരു പതാകയുടെ പ്രതീതി.ഫ്‌ലാഗ്‌പോൾ തന്നെ ആനോഡൈസ്ഡ് അലുമിനിയം ട്യൂബുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്,കഠിനമായ ചാന്ദ്ര അന്തരീക്ഷത്തെയും തീവ്രമായ സൂര്യപ്രകാശത്തെയും നേരിടാൻ കഴിയുന്ന ഒരു നൈലോൺ ഫാബ്രിക് തിരഞ്ഞെടുത്ത്, പതാകയുടെ മെറ്റീരിയലും ടീമിന് പരിഗണിക്കേണ്ടിവന്നു. ചുരുക്കി പറഞ്ഞാൽ പതാക നാട്ടിയാൽ ഉണ്ടാവുന്ന ചുളിവും നിവരലും എല്ലാം റെഡിമെയ്ഡ് ആയിരുന്നുവെന്ന് സാരം.

 

Tags: Apollo 11 landing anniversaryMoon with no air
Share2TweetSendShare

Latest stories from this section

ഒറ്റയടിക്ക് വിട്ടുപിടിച്ച് യുഎഇ; ഒപെക് സഖ്യത്തിൽ നിന്ന് പിൻവാങ്ങുന്നു, ലോക എണ്ണവിപണിയിൽ വൻ പ്രത്യാഘാതം

യുഎഇയിൽ മിസൈൽ ഭീതി ഒഴിഞ്ഞു; ജാഗ്രതാ നിർദേശം പിൻവലിച്ചു, വ്യോമാതിർത്തി സുരക്ഷിതമെന്ന് അധികൃതർ

പെൺകരുത്തിന്റെ ദി ഹണി ബീ കോർപ്പറേഷൻ:തേനീച്ചകളുടെ അത്ഭുത ലോകം

പെൺകരുത്തിന്റെ ദി ഹണി ബീ കോർപ്പറേഷൻ:തേനീച്ചകളുടെ അത്ഭുത ലോകം

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; യുഎഇയും കുവൈറ്റും ഖത്തറും ലക്ഷ്യമിട്ട് ഇറാന്റെ അപ്രതീക്ഷിത മിസൈൽ-ഡ്രോൺ ആക്രമണം; ഗൾഫ് മേഖല അതീവ ജാഗ്രതയിൽ

Discussion about this post

Latest News

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ടീമിതുമുടിയാനൊരുവൻ കുടിലതയാർന്നോരസുരൻ, ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ശാപം ഗംഭീർ തന്നെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

ടീമിതുമുടിയാനൊരുവൻ കുടിലതയാർന്നോരസുരൻ, ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ശാപം ഗംഭീർ തന്നെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies