Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

അമേരിക്ക സ്റ്റാറാവാൻ കള്ളം പറഞ്ഞതായിരുന്നോ?: വായുവില്ലാത്ത ചന്ദ്രനിൽ എങ്ങനെ കൊടി പറന്നു?: അപ്പോളോ 11 ന്റെ 55 വർഷങ്ങൾ

by Brave India Desk
Jul 20, 2024, 01:03 pm IST
in USA, International, Science
Share on Facebook
Tweet
WhatsAppTelegram

മനുഷ്യൻ ചന്ദ്രനെയും കീഴടക്കിയിട്ട് ഇന്ന് 55 വർഷം പിന്നിടുകയാണ്. 969ലെ ജൂലൈ 20നായിരുന്നു ആ ചരിത്ര നിമിഷം. ഈ മഹാസംഭവത്തിൻറെ ഓർമ്മ പുതുക്കലായാണ് ലോകമെമ്പാടും ഇന്ന് ചാന്ദ്ര ദിനം ആചരിക്കുന്നത്.മനുഷ്യന് ചെറിയ ഒരു കാൽവയ്പ്, മാനവരാശിക്കോ ഒരു കുതിച്ചുചാട്ടം…’ ആദ്യമായി ചന്ദ്രനിൽ കാൽതൊട്ട ശേഷം നീൽ ആംസ്‌ട്രോങ് പറഞ്ഞ വാക്കുകൾ. അപ്പോളോ 11 പേടകത്തിലായിരുന്നു നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവർ നാസയുടെ ചാന്ദ്രദൗത്യത്തിൽ പങ്കാളികളായത്. നീൽ ആംസ്‌ട്രോങ് ആദ്യം ചന്ദ്രനിൽ ഇറങ്ങി നടന്നു. പിന്നാലെ എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങി. ദൗത്യത്തിന് ഇവരെ സഹായിച്ച ലൂണാർ മൊഡ്യൂൾ ഈഗിൾ സ്‌പേസ്‌ക്രാഫ്റ്റ് നിയന്ത്രിക്കാനുള്ള ദൗത്യമായിരുന്നു കോളിൻസിനുണ്ടായിരുന്നത്.

അതിന് ശേഷം ഒട്ടേറെ ആളുകൾ ചന്ദ്രനിൽ പോയി തിരിച്ചുവന്നു. ഒട്ടേറെ രാജ്യങ്ങളും ചന്ദ്രനെ കീഴടക്കി. ചാന്ദ്രയാനിലൂടെ ഇന്ത്യയുടെ പതാകയും ചന്ദ്രനിലെത്തി.

Stories you may like

അമേരിക്കയുടെ അത്യാധുനിക ഡ്രോൺ സബ്‌മറൈൻ പിടിച്ചെടുത്തെന്ന് ഇറാൻ ; യന്ത്രത്തകരാറാണെന്ന് അമേരിക്ക

റാഡാറുകളെ വെട്ടിക്കുന്ന റഷ്യൻ കരുത്തോ, യുദ്ധക്കളത്തിൽ തെളിഞ്ഞ ഫ്രഞ്ച് മിഴിവോ മികച്ചത്? റഫാലും സു-57-ഉം തമ്മിലുള്ള പോരാട്ടം; ലോകം ഉറ്റുനോക്കുന്ന പോര്

എന്നാൽ ചാന്ദ്രയാത്ര നടന്നിട്ടേയില്ല എന്ന് വാദിക്കുന്നവരുണ്ട്. യുഎസും സോവിയറ്റ് റഷ്യയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഇടയ്ക്ക് സ്റ്റാറാവാൻ അമേരിക്ക കളിച്ച കളിയാണ് ചാന്ദ്രയാത്ര എന്ന് വിശ്വസിക്കുന്നവരാണ് അധികവും.ചന്ദ്രനെന്ന രീതിയിൽ ടെക്‌സസിലെ ഏതോ മരുഭൂമിയിലാണു ചിത്രങ്ങൾ ഷൂട്ട് ചെയ്തതെന്നും പ്രചരണമുണ്ടായി. എന്തിനേറെ പറയുന്നു.മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക.

വ്യാജ യാത്ര എന്ന് പറ.ുന്നതിന് ആരോപണക്കാർ കാണിക്കുന്ന ഒരു ചിത്രം ചാന്ദ്രോപരിതലത്തിൽ നാട്ടിയ അമേരിക്കയുടെ കൊടിയാണ്. നേർത്ത അന്തരീക്ഷമുള്ള, വായുചലനമില്ലാത്ത ചന്ദ്രനിൽ പതാക പാറിപ്പറക്കുന്നതെങ്ങനെയായിരുന്നു ചോദ്യം. ഇതിനുള്ള ഉത്തരം പലതവണ വിദഗ്ധർ വിശദീകരിച്ചു. പ്രത്യേക തരം പതാകയാണ് യാത്രികർ ഉപയോഗിച്ചതെന്നായിരുന്നു ഉത്തരം. സാധാരണ പതാക ചന്ദ്രനിൽ നാട്ടിയാൽ കാറ്റില്ലാത്തപ്പോൾ ഭൂമിയിൽ കാണുന്നതു പോലെ താഴേക്കു തൂങ്ങിക്കിടക്കും. ചിത്രങ്ങളെടുക്കുന്നതിനായി പ്രത്യേക തരത്തിൽ പതാക നിർമിച്ചെന്നാണ് നാസ പറയുന്നത്.

വിശദമായി പറയുകയാണെങ്കിൽ അപ്പോളോ 11 ദൗത്യത്തിനിടെ ചന്ദ്രനിൽ സ്ഥാപിക്കുന്ന അമേരിക്കൻ പതാക രൂപകൽപ്പന ചെയ്യുമ്പോൾ നാസ എഞ്ചിനീയർമാർ ഒരു സവിശേഷമായ വെല്ലുവിളി നേരിട്ടു .വായുരഹിത ചന്ദ്ര പരിതസ്ഥിതിയിൽ ‘പറക്കാൻ’ കഴിയുന്ന ഒരു പതാക സൃഷ്ടിക്കുന്നതിനുള്ള ചുമതല നാസയുടെ മനുഷ്യ ബഹിരാകാശ പേടക കേന്ദ്രത്തിലെ (ഇപ്പോൾ ജോൺസൺ സ്‌പേസ് സെന്റർ) സാങ്കേതിക സേവനങ്ങളുടെ മേധാവി ജാക്ക് കിൻസ്‌ലറിനായിരുന്നു.

ചന്ദ്രോപരിതലത്തിൽ പതാക അലയടിക്കുന്നതായി തോന്നിപ്പിക്കാൻ കിൻസ്‌ലറും സംഘവും തന്ത്രപരമായ ഒരു പരിഹാരം കണ്ടുപിടിച്ചു. അവർ മുകളിൽ ഒരു തിരശ്ചീനമായ ക്രോസ്ബാറുള്ള ഒരു കൊടിമരം സൃഷ്ടിച്ചു.ഈ ക്രോസ്ബാറിൽ പതാക ഘടിപ്പിച്ച് ഒരു സ്ലീവ് സൃഷ്ടിക്കാൻ മുകളിലെ അരികിൽ ഘടിപ്പിച്ചു. ചന്ദ്രനിലെ അന്തരീക്ഷം ഇല്ലാതിരുന്നിട്ടും, പതാക നിവർന്ന് നിൽക്കാൽ ഈ ഡിസൈൻ സഹായിച്ചു. അതായത് കാറ്റിൽ പറക്കുന്ന ഒരു പതാകയുടെ പ്രതീതി.ഫ്‌ലാഗ്‌പോൾ തന്നെ ആനോഡൈസ്ഡ് അലുമിനിയം ട്യൂബുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്,കഠിനമായ ചാന്ദ്ര അന്തരീക്ഷത്തെയും തീവ്രമായ സൂര്യപ്രകാശത്തെയും നേരിടാൻ കഴിയുന്ന ഒരു നൈലോൺ ഫാബ്രിക് തിരഞ്ഞെടുത്ത്, പതാകയുടെ മെറ്റീരിയലും ടീമിന് പരിഗണിക്കേണ്ടിവന്നു. ചുരുക്കി പറഞ്ഞാൽ പതാക നാട്ടിയാൽ ഉണ്ടാവുന്ന ചുളിവും നിവരലും എല്ലാം റെഡിമെയ്ഡ് ആയിരുന്നുവെന്ന് സാരം.

 

Tags: Apollo 11 landing anniversaryMoon with no air
Share2
Tweet
SendShare

Latest stories from this section

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

 ചോരക്കളമായി പി.ഒ.കെ, 90 ലേറെ മരണം!’; ജനരോഷം അടിച്ചമർത്തി വ്യാജ തിരഞ്ഞെടുപ്പ്; പാകിസ്താന്റെ വൻ തട്ടിപ്പ് വെളിച്ചത്ത്!

പാകിസ്താൻ സൈനികമേധാവിയുടെയും പ്രധാനമന്ത്രിയുടെയും വസതികൾക്ക് സമീപം ഉഗ്രസ്‌ഫോടനം; ഓടിയൊളിച്ച് ഷെഹബാസ് ഷെരീഫ്

ഇന്ത്യ ഒന്നു ‘നോ’ പറഞ്ഞാൽ തീർന്നു!’; ചൈനയും റഷ്യയും പിന്തുണച്ചിട്ടും ഷെഹ്ബാസിനും ആസിഫിനും ബ്രിക്സിൽ വഴിയടയുമോ?

Latest News

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പുറത്തു നിൽക്കടോ, ബാത്ത്റൂമിലേക്ക് വരികയാണോ?’; ഇ.ഡി അന്വേഷണ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ!

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘പിണറായി വിജയനെതിരെ ഇ.ഡി നൽകിയ കത്തിൽ വൻ തെളിവുകൾ; സർക്കാരിന്റേത് കൃത്യമായ നിയമനടപടി’; ആഞ്ഞടിച്ച് വി.ഡി. സതീശൻ!

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

ദേശീയ തലസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ ; ബ്രിക്സ് ഉച്ചകോടിക്കുള്ള പൂർണ്ണ തയ്യാറെടുപ്പുമായി ഭാരതം

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

ഫാഷൻ പരീക്ഷണം പിഴച്ചു, ക്യാമറകൾ ഫോക്കസ് ചെയ്തത് ശരീരഭാഗങ്ങളിലേക്ക്; തന്നെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഫാഷൻ പരീക്ഷണം പിഴച്ചു, ക്യാമറകൾ ഫോക്കസ് ചെയ്തത് ശരീരഭാഗങ്ങളിലേക്ക്; തന്നെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ട്രംപിന്റെ അന്ത്യശാസനം ; ഹോർമുസ് പൂർണ്ണമായും അടയ്ക്കുമെന്ന് ഇറാൻ; ലോകം കടുത്ത എണ്ണ പ്രതിസന്ധിയിലേക്ക്

അമേരിക്കയുടെ അത്യാധുനിക ഡ്രോൺ സബ്‌മറൈൻ പിടിച്ചെടുത്തെന്ന് ഇറാൻ ; യന്ത്രത്തകരാറാണെന്ന് അമേരിക്ക

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies