Tuesday, April 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

അമേരിക്ക സ്റ്റാറാവാൻ കള്ളം പറഞ്ഞതായിരുന്നോ?: വായുവില്ലാത്ത ചന്ദ്രനിൽ എങ്ങനെ കൊടി പറന്നു?: അപ്പോളോ 11 ന്റെ 55 വർഷങ്ങൾ

by Brave India Desk
Jul 20, 2024, 01:03 pm IST
in USA, International, Science
Share on FacebookTweetWhatsAppTelegram

മനുഷ്യൻ ചന്ദ്രനെയും കീഴടക്കിയിട്ട് ഇന്ന് 55 വർഷം പിന്നിടുകയാണ്. 969ലെ ജൂലൈ 20നായിരുന്നു ആ ചരിത്ര നിമിഷം. ഈ മഹാസംഭവത്തിൻറെ ഓർമ്മ പുതുക്കലായാണ് ലോകമെമ്പാടും ഇന്ന് ചാന്ദ്ര ദിനം ആചരിക്കുന്നത്.മനുഷ്യന് ചെറിയ ഒരു കാൽവയ്പ്, മാനവരാശിക്കോ ഒരു കുതിച്ചുചാട്ടം…’ ആദ്യമായി ചന്ദ്രനിൽ കാൽതൊട്ട ശേഷം നീൽ ആംസ്‌ട്രോങ് പറഞ്ഞ വാക്കുകൾ. അപ്പോളോ 11 പേടകത്തിലായിരുന്നു നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവർ നാസയുടെ ചാന്ദ്രദൗത്യത്തിൽ പങ്കാളികളായത്. നീൽ ആംസ്‌ട്രോങ് ആദ്യം ചന്ദ്രനിൽ ഇറങ്ങി നടന്നു. പിന്നാലെ എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങി. ദൗത്യത്തിന് ഇവരെ സഹായിച്ച ലൂണാർ മൊഡ്യൂൾ ഈഗിൾ സ്‌പേസ്‌ക്രാഫ്റ്റ് നിയന്ത്രിക്കാനുള്ള ദൗത്യമായിരുന്നു കോളിൻസിനുണ്ടായിരുന്നത്.

അതിന് ശേഷം ഒട്ടേറെ ആളുകൾ ചന്ദ്രനിൽ പോയി തിരിച്ചുവന്നു. ഒട്ടേറെ രാജ്യങ്ങളും ചന്ദ്രനെ കീഴടക്കി. ചാന്ദ്രയാനിലൂടെ ഇന്ത്യയുടെ പതാകയും ചന്ദ്രനിലെത്തി.

Stories you may like

ഇന്ത്യയിലേക്ക് പുറപ്പെട്ട് റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം ; മെയ് അവസാനത്തോടെ രാജ്യത്ത് വിന്യസിക്കും

അജ്ഞാതർ വീണ്ടും: ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ വലംകൈ പാകിസ്താനിൽ വെടിയേറ്റു മരിച്ചു 

എന്നാൽ ചാന്ദ്രയാത്ര നടന്നിട്ടേയില്ല എന്ന് വാദിക്കുന്നവരുണ്ട്. യുഎസും സോവിയറ്റ് റഷ്യയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഇടയ്ക്ക് സ്റ്റാറാവാൻ അമേരിക്ക കളിച്ച കളിയാണ് ചാന്ദ്രയാത്ര എന്ന് വിശ്വസിക്കുന്നവരാണ് അധികവും.ചന്ദ്രനെന്ന രീതിയിൽ ടെക്‌സസിലെ ഏതോ മരുഭൂമിയിലാണു ചിത്രങ്ങൾ ഷൂട്ട് ചെയ്തതെന്നും പ്രചരണമുണ്ടായി. എന്തിനേറെ പറയുന്നു.മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക.

വ്യാജ യാത്ര എന്ന് പറ.ുന്നതിന് ആരോപണക്കാർ കാണിക്കുന്ന ഒരു ചിത്രം ചാന്ദ്രോപരിതലത്തിൽ നാട്ടിയ അമേരിക്കയുടെ കൊടിയാണ്. നേർത്ത അന്തരീക്ഷമുള്ള, വായുചലനമില്ലാത്ത ചന്ദ്രനിൽ പതാക പാറിപ്പറക്കുന്നതെങ്ങനെയായിരുന്നു ചോദ്യം. ഇതിനുള്ള ഉത്തരം പലതവണ വിദഗ്ധർ വിശദീകരിച്ചു. പ്രത്യേക തരം പതാകയാണ് യാത്രികർ ഉപയോഗിച്ചതെന്നായിരുന്നു ഉത്തരം. സാധാരണ പതാക ചന്ദ്രനിൽ നാട്ടിയാൽ കാറ്റില്ലാത്തപ്പോൾ ഭൂമിയിൽ കാണുന്നതു പോലെ താഴേക്കു തൂങ്ങിക്കിടക്കും. ചിത്രങ്ങളെടുക്കുന്നതിനായി പ്രത്യേക തരത്തിൽ പതാക നിർമിച്ചെന്നാണ് നാസ പറയുന്നത്.

വിശദമായി പറയുകയാണെങ്കിൽ അപ്പോളോ 11 ദൗത്യത്തിനിടെ ചന്ദ്രനിൽ സ്ഥാപിക്കുന്ന അമേരിക്കൻ പതാക രൂപകൽപ്പന ചെയ്യുമ്പോൾ നാസ എഞ്ചിനീയർമാർ ഒരു സവിശേഷമായ വെല്ലുവിളി നേരിട്ടു .വായുരഹിത ചന്ദ്ര പരിതസ്ഥിതിയിൽ ‘പറക്കാൻ’ കഴിയുന്ന ഒരു പതാക സൃഷ്ടിക്കുന്നതിനുള്ള ചുമതല നാസയുടെ മനുഷ്യ ബഹിരാകാശ പേടക കേന്ദ്രത്തിലെ (ഇപ്പോൾ ജോൺസൺ സ്‌പേസ് സെന്റർ) സാങ്കേതിക സേവനങ്ങളുടെ മേധാവി ജാക്ക് കിൻസ്‌ലറിനായിരുന്നു.

ചന്ദ്രോപരിതലത്തിൽ പതാക അലയടിക്കുന്നതായി തോന്നിപ്പിക്കാൻ കിൻസ്‌ലറും സംഘവും തന്ത്രപരമായ ഒരു പരിഹാരം കണ്ടുപിടിച്ചു. അവർ മുകളിൽ ഒരു തിരശ്ചീനമായ ക്രോസ്ബാറുള്ള ഒരു കൊടിമരം സൃഷ്ടിച്ചു.ഈ ക്രോസ്ബാറിൽ പതാക ഘടിപ്പിച്ച് ഒരു സ്ലീവ് സൃഷ്ടിക്കാൻ മുകളിലെ അരികിൽ ഘടിപ്പിച്ചു. ചന്ദ്രനിലെ അന്തരീക്ഷം ഇല്ലാതിരുന്നിട്ടും, പതാക നിവർന്ന് നിൽക്കാൽ ഈ ഡിസൈൻ സഹായിച്ചു. അതായത് കാറ്റിൽ പറക്കുന്ന ഒരു പതാകയുടെ പ്രതീതി.ഫ്‌ലാഗ്‌പോൾ തന്നെ ആനോഡൈസ്ഡ് അലുമിനിയം ട്യൂബുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്,കഠിനമായ ചാന്ദ്ര അന്തരീക്ഷത്തെയും തീവ്രമായ സൂര്യപ്രകാശത്തെയും നേരിടാൻ കഴിയുന്ന ഒരു നൈലോൺ ഫാബ്രിക് തിരഞ്ഞെടുത്ത്, പതാകയുടെ മെറ്റീരിയലും ടീമിന് പരിഗണിക്കേണ്ടിവന്നു. ചുരുക്കി പറഞ്ഞാൽ പതാക നാട്ടിയാൽ ഉണ്ടാവുന്ന ചുളിവും നിവരലും എല്ലാം റെഡിമെയ്ഡ് ആയിരുന്നുവെന്ന് സാരം.

 

Tags: Moon with no airApollo 11 landing anniversary
Share2TweetSendShare

Latest stories from this section

ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ് ; എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗം കിർഗിസ്ഥാനിൽ

ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ് ; എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗം കിർഗിസ്ഥാനിൽ

ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ മുംബൈയിലേക്ക്, വൻ തന്ത്രവുമായി നാവികസേന

ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ മുംബൈയിലേക്ക്, വൻ തന്ത്രവുമായി നാവികസേന

വാഷിംഗ്ടൺ ഡിസിയിൽ ചരിത്രമെഴുതാൻ തമിഴ്നാട്ടുകാരി; മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ സൗത്ത് ഏഷ്യൻ സ്ഥാനാർത്ഥിയായി റിനി സമ്പത്ത്

വാഷിംഗ്ടൺ ഡിസിയിൽ ചരിത്രമെഴുതാൻ തമിഴ്നാട്ടുകാരി; മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ സൗത്ത് ഏഷ്യൻ സ്ഥാനാർത്ഥിയായി റിനി സമ്പത്ത്

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

Discussion about this post

Latest News

ഗുജറാത്തിൽ പുതിയ റെക്കോർഡ് നേട്ടവുമായി ബിജെപി ; ആകെയുള്ള 15 കോർപ്പറേഷനുകളും സ്വന്തമാക്കി; മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വമ്പൻ നേട്ടം

ഗുജറാത്തിൽ പുതിയ റെക്കോർഡ് നേട്ടവുമായി ബിജെപി ; ആകെയുള്ള 15 കോർപ്പറേഷനുകളും സ്വന്തമാക്കി; മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വമ്പൻ നേട്ടം

ഭാഗ്യം കൊണ്ട് മാത്രം ഇലവനിൽ; ഷെപ്പേർഡ് ആർസിബിയുടെ വീക്ക് ലിങ്ക്; ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ഭാഗ്യം കൊണ്ട് മാത്രം ഇലവനിൽ; ഷെപ്പേർഡ് ആർസിബിയുടെ വീക്ക് ലിങ്ക്; ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സിക്കിമിന് 4,000 കോടിയുടെ വികസന സമ്മാനം; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ ‘അഷ്ടലക്ഷ്മികൾ’ എന്ന് പ്രധാനമന്ത്രി

ബാറ്റുമില്ല, പന്തുമില്ല; അക്‌സർ അവസാനം മാരകമായി എന്തെങ്കിലും ചെയ്തത് എന്ന്? ഡൽഹി ക്യാപ്റ്റനെ രൂക്ഷമായി പരിഹസിച്ച് കെ ശ്രീകാന്ത്

ബാറ്റുമില്ല, പന്തുമില്ല; അക്‌സർ അവസാനം മാരകമായി എന്തെങ്കിലും ചെയ്തത് എന്ന്? ഡൽഹി ക്യാപ്റ്റനെ രൂക്ഷമായി പരിഹസിച്ച് കെ ശ്രീകാന്ത്

ഇന്ത്യയിലേക്ക് പുറപ്പെട്ട് റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം ; മെയ് അവസാനത്തോടെ രാജ്യത്ത് വിന്യസിക്കും

ഇന്ത്യയിലേക്ക് പുറപ്പെട്ട് റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം ; മെയ് അവസാനത്തോടെ രാജ്യത്ത് വിന്യസിക്കും

അജ്ഞാതർ വീണ്ടും: ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ വലംകൈ പാകിസ്താനിൽ വെടിയേറ്റു മരിച്ചു 

അജ്ഞാതർ വീണ്ടും: ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ വലംകൈ പാകിസ്താനിൽ വെടിയേറ്റു മരിച്ചു 

കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി

കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി

ബംഗാളിൽ വിറപ്പിക്കാൻ യുപിയിലെ ‘സിംഗം’; തൃണമൂൽ കോട്ടകളിൽ ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ അജയ് പാൽ ശർമ്മ

ബംഗാളിൽ വിറപ്പിക്കാൻ യുപിയിലെ ‘സിംഗം’; തൃണമൂൽ കോട്ടകളിൽ ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ അജയ് പാൽ ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies