വയനാട്: വയനാട്ടിൽ തുടരെ തുടരെയുള്ള ഇരുൾപൊട്ടലിൽ കൈ മെയ് മറന്ന് സൈന്യവും മറ്റ് സന്നദ്ധ സംഘങ്ങളും നടത്തുന്ന സേവന പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി ഇന്റർനെറ്റ് ഉപഭോക്താക്കളുടെ പ്രശംസ ഏറ്റു വാങ്ങുന്നു. താഴെ ജീവനെടുക്കാൻ കാത്ത് നിൽക്കുന്ന കുത്തിയൊലിക്കുന്ന ജലാശയത്തിനു മുകളിൽ കൂടെ, വെറും കയറു മാത്രം കെട്ടിക്കൊണ്ട് ജീവൻ പണയം വച്ച് മുറിച്ചു കടക്കുന്ന സൈനികന്റെ ചിത്രമാണ് ഇപ്പോൾ വലിയ രീതിയിൽ പ്രശംസ ഏറ്റു വാങ്ങുന്നത്. ഒരു ഒളിമ്പിക്സ് മെഡലിനെക്കാളും ഒട്ടും കുറവല്ല ഈ ധീരമായ പ്രകടനങ്ങൾ എന്നാണ് സമൂഹ മദ്ധ്യമത്തിൽ ഉയരുന്ന പ്രതികരണം.
കരസേന, നാവികസേന, എൻഡിആർഎഫ് എന്നിവരടങ്ങുന്ന റെസ്ക്യൂ ടീമുകൾ പരുക്കൻ കാലാവസ്ഥയ്ക്കിടയിലും രക്ഷപ്പെട്ടവരെ തിരയുകയാണ്, അതെ സമയം തന്നെ ദുരിതബാധിതർക്ക് നിർണായക സഹായം നൽകാൻ ഒന്നിലധികം ഏജൻസികൾ സഹകരിച്ച് പ്രവർത്തിക്കുകയാണ്.
തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന ഈ വീരന്മാർക്ക് ഒളിമ്പിക് മെഡൽ ജേതാക്കളെപ്പോലെ തന്നെയോ അതിലധികമോ അഭിനന്ദനവും ബഹുമാനവും ലഭിക്കണം. എന്നാണ് ഒരു എക്സ് ഉപയോക്താവ് വീഡിയോ പങ്ക് വച്ച് കൊണ്ട് പറയുന്നത്
Discussion about this post