കൊച്ചി; നഗരമധ്യത്തിൽ പ്രതിശ്രുത വധുവിനെ ക്രൂരമായി മർദിച്ച യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി. ഇന്നലെ പുലർച്ചെ 4.30നാണ് ജനതാ റോഡിൽ വച്ച് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. പെൺകുട്ടി അലറി വിളിച്ചിട്ടും മർദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നു.
മർദ്ദിച്ച യുവാവ് യുവതിയുടെ ബന്ധുവാണ്. ഇരുവരും അടുത്തുതന്നെ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പുലർച്ചെ നാല് മണിയോടെയാണ് യുവാക്കൾ താമസിക്കുന്ന സ്ഥലത്തെത്തിയത്. ഫോണിലൂടെ സംസാരിച്ചുവരികയായിരുന്ന പെൺകുട്ടിയെ കാത്തുനിന്ന് യുവാവ് മർദ്ദിക്കുകയായിരുന്നു. ഇതുകണ്ട് പരിസരത്തുണ്ടായിരുന്ന ചിലർ ഇടപെട്ടെങ്കിലും പ്രശ്നമില്ലെന്ന് പറഞ്ഞ് ഇരുവരും ജനതാ റോഡ് ഭാഗത്തേയ്ക്ക് നടന്നുപോയി. തുടർന്നുണ്ടായ മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മർദനവും പെൺകുട്ടിയുടെ അലറിക്കരച്ചിലും കേട്ട് സമീപവാസികൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നുആശുപത്രിയിൽ ചികിത്സ തേടിയ യുവതി പിന്നീട് പരാതി നൽകിയെന്ന് പോലീസ് വ്യക്തമാക്കി. മർദിച്ചതിനാണ് കേസെടുത്തിട്ടുള്ളത്.
Discussion about this post