ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ പോരാട്ടത്തില്‍ ന്യൂഹാംഷെയര്‍ പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ട് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബെര്‍ണീ സാന്ഡേഴ്സിനും വിജയം.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് പരാജയപ്പെട്ടു. വെര്‍മോണ്ട് സെനറ്റര്‍ സാന്‍ഡേഴ്സാണ് ഹിലരിയെ പരാജയപ്പെടുത്തിയത്. സാന്‍ഡേഴ്സിനു 58 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഹിലരിക്ക് 41 ശതമാനം മാത്രമാണ് ലഭിച്ചത്. ഈ മാസം 23ന് നെവാഡയില്‍ നടക്കുന്ന പ്രൈമറിയിലും സാന്‍ഡേഴ്സ് ജയിച്ചാല്‍ അത് ഹിലരിക്ക് തടസ്സമാകും.
ട്രംപ് തീവ്ര വലതുപക്ഷത്തെ പ്രതിനിധീകരിക്കുമ്പോള്‍ സാന്‍ഡേഴ്സ് തീവ്ര ഇടതുപക്ഷത്തിന്റെ പ്രതിനിധിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ രണ്ടു പ്രമുഖരെ പിന്തള്ളിയാണ് ട്രംപ് മുന്നിലെത്തിയത്. അയോവ കോക്കസില്‍ പിന്നാക്കം പോയ ഇവരുടെ തിരിച്ചുവരവുകൂടിയാണ് ന്യൂഹാംഷയര്‍ പ്രൈമറിയില്‍ കണ്ടത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്ന അഭിപ്രായ സര്‍വേകളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ടെഡ് ക്രൂസിനെക്കാള്‍ അഞ്ചു പോയന്റുകള്‍ക്ക് മുന്നിലായിരുന്നു ട്രംപ്.
അമേരിക്കയില്‍ പ്രവേശിപ്പിക്കുന്നതിന് മുസ്ലീങ്ങളെ താല്ക്കാലികമായ വിലക്കണമെന്ന് ട്രംപിന്റെ പ്രസ്താവന ലോക വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Discussion about this post