തിരുവനന്തപുരം : എഡിജിപിക്കെതിരെ ഒരു അന്വേഷണവും നടക്കില്ലെന്നും സർക്കാരിൻേത് കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദൻ . അന്വേഷണം കേന്ദ്ര ഏജൻസികളെ എൽപ്പിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി ഓഫീസിനെതിരെ ഗൗരവമായിട്ടുള്ള ആരോപങ്ങളാണ് ഉയർന്നുവരുന്നത്. പാർട്ടിയുടെ ഒരു എംഎൽഎയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന രണ്ട് പ്രധാന കക്ഷികൾ ചേർന്ന് സ്വർണ കള്ളക്കടത്ത് നടത്തുന്നു, മയക്കുമരുന്ന് കച്ചവടം നടത്തുന്നു, കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നു, മാഫിയ സംഘങ്ങളെ തീറ്റിപോറ്റുന്നു. ഇതാണ് സിപിഎം എംഎൽഎ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ. പോലീസ് മേധാവി തന്നെ സ്വർണക്കടത്തിന് നേതൃത്വം നൽകുന്നു. ഇത്ര ആരോപണങ്ങൾ ഒരു എംഎൽഎ ഉന്നയിച്ചിട്ട് മുഖ്യമന്ത്രി എന്ത് കൊണ്ട് എഡിജിപിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ തയ്യാറാക്കാത്തത് എന്ന് സുരേന്ദ്രൻ പറഞ്ഞു.
മുഖം നോക്കാതെ നടപടിയെടുക്കും എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പിന്നെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്. മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കില്ല. എടുത്താൽ മുഖ്യമന്ത്രിയുടെ കസേര തെറിക്കും . മുഖ്യമന്ത്രിയുടെ എല്ലാ ദുർനടപ്പുകൾക്കും എല്ലാ അഴിമതികൾക്കും ക്രുത്യമായിട്ടുള്ള തെളിവുകൾ എഡിജിപി അജിത്ത് കുമാറിന്റെ കൈയിലുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യം ഇല്ലാത്തത്. ഇപ്പോൾ നടക്കുന്നത് എല്ലാം നടകങ്ങളാണ്. ഒരു അന്വേഷണവും നടക്കാൻ പോവുന്നില്ല. മുഖ്യമന്ത്രി രാജി വച്ച് ഒഴിയണം എന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സിഎം ഓഫീസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് വേറെ ആരുമല്ല. സിപിഎമ്മിന്റെ എംഎൽഎ തന്നെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.













Discussion about this post