ഇസ്ലാമാബാദ്: എല്ലാ അയൽക്കാരുമായും സമാധാനമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പ്രതിരോധ ദിനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പാകിസ്താൻ ആഗ്രഹിക്കുമ്പോഴും രാജ്യം സ്വാതന്ത്രത്തിൽ വിട്ടുവീഴ്ച്ച ചെയ്യില്ല. പാകിസ്താനിൽ പുരോഗതിയും സമാധാനവും കൂടിച്ചേർന്നതായും ഷഹബാസ് ഷെരീഫ് പറഞ്ഞു. ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ പാകിസ്താൻ ഉദ്ദേശിക്കുന്നില്ലെന്നും മേഖലയിലെ സമാധാനത്തിലും സ്ഥിരതയിലും പാകിസ്താന് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീർ ഒരു ദേശീയപ്രശ്നം മാത്രമല്ല. ആഗോള പ്രാധാന്യമുള്ള ഒന്നാണെന്ന് പാകിസ്താന്റെ കരസേനാ മേധാവിയായ അസിം മുനീർ പറഞ്ഞു. ‘രാഷ്ട്രീയ വ്യത്യാസങ്ങൾ വിദ്വേഷമായി മാറാൻ രാജ്യം അനുവദിക്കില്ല. പൊതുജനങ്ങളും സൈന്യവും ശക്തമായ ബന്ധം പുലർത്തുന്നു. ഇത് ഇരുവർക്കുമിടയിൽ വിള്ളലുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കും. യുദ്ധം, രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള സഖല മേഖലകളിലും സൈന്യം എപ്പോഴും രാജ്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് അസം മുനീർ പറഞ്ഞു.
സായുധ സേനയും രാജ്യവും തമ്മിലുള്ള ബന്ധം ഹൃദയസ്പർശിയാണ്. പ്രകൃതിദുരന്തങ്ങൾ, വിദേശ ശത്രുതകൾ അല്ലെങ്കിൽ തീവ്രവാദത്തിനെതിരായ യുദ്ധം എന്നിവയിൽ രക്ഷാപ്രവർത്തനം ഉൾപ്പെടെ എല്ലാ മേഖലകളിലും രാജ്യം എപ്പോഴും സൈന്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും അസിം മുനീർ പറഞ്ഞു.
Discussion about this post