കൊല്ലം: രാജ്യത്തെ പ്രമുഖ സര്‍വകാലാശാലയായ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാളുകളിലെന്നപോലെയാണ് ക്യാമ്പസില്‍ പൊലീസ് കയറിയിറങ്ങുന്നതെന്നും നവകേരള മാര്‍ച്ചിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.
ജെഎന്‍യുവിലെ വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനകളും എന്നും തീവ്ര ഹിന്ദു സംഘടനകളുടെ കണ്ണിലെ കരടാണ് . ആ സര്വ്വകാലാശാലയെ തന്നെ കൈയിലൊതുക്കാനാണ് തീവ്രഹിന്ദു വാദിയായ സുബ്രഹ്മണ്യം സ്വാമിയെ വൈസ് ചാന്‍സിലറാക്കാന്‍ നീക്കം നടത്തിയത്.ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ ഇടപെടലിലൂടെയാണ് അത് നടക്കാതായതെന്നും പിണറായി പറഞ്ഞു. അപ്പോള്‍ മറ്റ് വിധത്തില്‍ വിദ്യാര്‍ഥികളെ അടിച്ചൊതുക്കി സര്‍വ്വകലാശാലതന്നെ ഇല്ലാതാക്കാനാണ് നീക്കം. ഭീകരരുടെ ഒളിത്താവളമാണ് ജെഎന്‍യു എന്നത് കുപ്രചരണമാണെന്നും പിണറായി പറഞ്ഞു.
സിപിഐ എം ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ പോകുന്നു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും പിണറായി പറഞ്ഞു.
നേരത്തെ പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിയും ജെഎന്‍യുവില്‍ അഫ്സല് ഗുരു അനുസ്മരണം നടത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതിനെതിരെ രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ 20 വിദ്യാർഥികളെ പ്രതിചേർത്തിട്ടുണ്ട്. അവർ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്നും യെച്ചൂരി പറഞ്ഞു.
ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ ആരോപണം പൊലീസ് തെളിയിക്കണം.
ജെ.എൻ.യുവില്‍ ഒരിടത്തും കാമറ ഘടിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്കെതിരെ തെളിവായി നല്കിയ വിഡിയോയുടെ ആധികാരികത പരിശോധിക്കണമെന്നും യെച്ചൂരി പറഞ്ഞു.
Discussion about this post