ന്യൂഡൽഹി : വാരണാസി യാത്രയെ കുറിച്ചുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് യുഎസ് അംബാസിഡർ എറിക് ഗാർസിറ്റി. ആത്മീയതയും സാംസ്‌കാരിക സമൃദ്ധിയും പാരമ്പര്യവും തൊട്ടറിഞ്ഞു എന്നുള്ള ക്യാപ്ഷനോടെയാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.
ഗംഗയ്ക്ക് മുകൡലൂടെയുള്ള സൂര്യോദയ അനുഭവിച്ചറിയുന്നത് അതിശയകരമായ ഒന്നായിരുന്നു. അത്തരം സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. അതിരാവിലെ ഒത്തു കൂടിയ ആ നിമിഷം മനസ്സിൽ നിന്ന് മാഞ്ഞുപോവുന്നില്ല. ഈ നിമിഷം പങ്കിടുന്നതിൽ അതിയായ സന്തോഷമുണ്ട് എന്ന് ഗാർസിറ്റി എക്‌സിൽ കുറിച്ചു.
ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്ന് പലപ്പോഴും വിശേഷിക്കപ്പെടുന്ന വാരണാസി ഹിന്ദുകൾക്ക് കാര്യമായ മതപരമായ പ്രധാന്യമുണ്ട്. പവിത്രമായ കാശി വിശ്വനാഥ ക്ഷേത്രം സ്ഥതി ചെയ്യുന്ന ഈ നഗരം വളരെ പേരുകേട്ടതാണ്. നദിയിലേക്കുള്ള പടികൾ … തീർത്ഥാടകർ …. ഭക്തർ അചാരങ്ങൾ അനുഷ്ഠിക്കുകയും ..ഗംഗയിൽ കുളിക്കുകയും ആത്മീയ ശുദ്ധീകരണം തേടുകയും ചെയ്യുന്നു. അസി ഘട്ടിലെ സൂര്യോദയം നിരവധി സന്ദർശകർക്ക് ഒരു പ്രത്യേക നിമിഷമാണ്. പ്രകാശത്തിന്റെ ആദ്യ കിരണങ്ങൾ ജലത്തെ പ്രകാശിപ്പിക്കുകയുെ ദിവസത്തിന് ശാന്തമായ കുറിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
ഗാർസെറ്റിയുടെ സന്ദർശനത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ദശാശ്വമേധ് ഘട്ടിലെ സായാഹ്ന ഗംഗാ ആരതിയിൽ പങ്കെടുത്തതാണ്. ഇത് വളരെ ഭക്തിയോടു കൂടി അനുഷ്ഠിക്കുന്ന ഒരു ദൈനംദിന ആചാരമാണ്്.. ഇതിൽ പങ്കെടുത്ത് ചിത്രങ്ങളും അദ്ദേഹം എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതി വെറുമൊരു ചടങ്ങ് മാത്രമല്ല. പാരമ്പര്യം നമ്മെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. നദിയിൽ പ്രതിഫലിക്കുന്ന വിളക്കുകളും രാത്രിയിൽ പ്രതിധ്വനിക്കുന്ന മണികളുടെ ശബ്ദവും അവിസ്മരണീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. വാരണാസി, നീ എന്റെ ആത്മാവിനെ സ്പർശിച്ചു എറിക് ഗാർസിറ്റി എഴുതി.
ഗംഗാ ആരതി ഗംഗയുടെ തീരത്ത് നടക്കുന്ന ഒരു പ്രധാന ആത്മീയ ആചാരമാണ്. പുരോഹിതന്മാർ നദിയിൽ പ്രാർത്ഥനകൾ അർപ്പിക്കുന്നു. ചടങ്ങിൽ എണ്ണ വിളക്കുകൾ, ഗാനങ്ങൾ, മണി മുഴങ്ങൽ എന്നിവ ഉൾപ്പെടുന്നു. ഇത് സമാധാനപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ദശാശ്വമേധ് ഘട്ട് ഈ ആരതിക്ക് ആതിഥേയത്വം വഹിക്കുന്നതിന് പ്രത്യേകിച്ചും പ്രശസ്തമാണ് എന്ന് അദ്ദേഹം പറഞ്ഞു.











Discussion about this post