തൃശൂർ: ജില്ലയിലെ സ്വർണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി വകുപ്പിന്റെ പരിശോധന. 120 കിലോ സ്വർണം പിടിച്ചെടുത്തു. ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ആണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ രാവിലെ മുതലായിരുന്നു പരിശോധന ആരംഭിച്ചത്. ഓപ്പറേഷൻ ടോറ ഡെൽ ഓറോ എന്നാണ് പരിശോധനയ്ക്ക് നൽകിയിരിക്കുന്ന പേര്. തൃശൂരിലെ 74 കേന്ദ്രങ്ങളിലായിരുന്നു ജിഎസ്ടി വകുപ്പിന്റെ പരിശോധന. ഇതിൽ അഞ്ച് കൊല്ലത്തെ നികുതി വെട്ടിപ്പ് ആണ് കണ്ടെത്തിയിരിക്കുന്നത്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിക്കും. 700 ഉദ്യോഗസ്ഥരാകും പരിശോധനകളിൽ പങ്കെടുക്കുക.
സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്‌പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽവച്ച് ഏറ്റവും വലിയ പരിശോധനയാണ് നടക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.
Discussion about this post