കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് കയ്യിൽകിട്ടി മണിക്കൂറുകൾക്കുള്ളിൽ തന്നെ അസാധുവാക്കി ആർടിഒ. കൊച്ചി തൃക്കാക്കര ഭാരതമാതാ കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് ആണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ മനോജ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
സീപോർട്ട്- എയർപോർട്ട് റോഡിൽ ആർടിഒ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുൻപിലൂടെ മൂന്നുപേർ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട അദ്ദേഹം ഇവരെ തടയുകയും നടപടി എടുക്കുകയുമായിരുന്നു.ലൈസൻസ് ലഭിച്ച സന്തോഷത്തിൽ രണ്ടു കൂട്ടുകാരെ ബൈക്കിനു പിന്നിലിരുത്തി ഓടിച്ചതാണ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ കാരണം.
ബൈക്ക് ഓടിച്ചിരുന്ന വിദ്യാർത്ഥിക്ക് അന്നേദിവസം രാവിലെ ആയിരുന്നു തപാലിൽ ലൈസൻസ് ലഭിച്ചത്. വിദ്യാർത്ഥിയുടെ ലൈസൻസും ആർടിഒ സസ്‌പെൻഡ് ചെയ്തു. 2 ബൈക്കിന് പിന്നിലിരുന്നവരും ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു. 3000 രൂപ വീതം ആർടിഒ ബൈക്ക് ഉടമകൾക്ക് പിഴ ചുമത്തി.
Discussion about this post