സൗന്ദര്യവും ചെറുപ്പവും നില നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നരാണ് നമ്മളില്‍ എല്ലാവരും. ഇതിനായി പലതരം ചികിത്സകളും മറ്റും ഇന്നത്തെ കാലത്ത് ആളുകള്‍ ചെയ്യാറുണ്ട്. ഒരു കാലത്ത് സെലിബ്രിറ്റികളുടെ ഇടയില്‍ കണ്ടിരുന്ന പല ആന്റി ഏയ്ജിങ് ട്രീറ്റ്മെന്റുകളും ഇപ്പോൾ സാധാരണക്കാരായ ആളുകള്‍ പോലും ചെയ്യാറുണ്ട്.
എന്നാല്‍, ഇത്തരം വഴികള്‍ക്കായി ഒരുപാട് പണം ചെലവഴിച്ചാലും ജീവിതശൈലിയിലും നാം നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്തരത്തില്‍ നമ്മളെ പെട്ടെന്ന് വയസാക്കുന്ന 5 കാര്യങ്ങളെക്കുറിച്ചറിയാം.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യായാമക്കുറവ്. നമ്മുടെ ചര്‍മകോശങ്ങള്‍ പെട്ടെന്ന് പ്രായമാകുന്നത് തടയുവാനും കൂടുതല്‍ ഊര്‍ജം നല്‍കാനും വ്യായാമം സഹായിക്കും. ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കും. ഇതെല്ലാം തന്നെ നമ്മുടെ ചെറുപ്പം നില നിര്‍ത്തുന്ന ഘടകങ്ങളാണ്.
നമുക്ക് പെട്ടെന്ന് പ്രായം ആവുന്നതിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് സ്‌ട്രെസ്. ഇത് സെല്ലുകളിലെ ഡിഎന്‍എയെ കേടാക്കുന്നു. സ്‌ട്രെസ് നമ്മുടെ ശരീരത്തില്‍ വീക്കമുണ്ടാക്കുന്നു. സ്‌ട്രെസ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും ഉറക്കക്കുറവിനും കാരണമാകും. ഇതിലൂടെ പ്രായമാകല്‍ പ്രക്രിയ വേഗത്തിലാകുകയും ചെയ്യും.
മറ്റൊന്നാണ് ഉറക്കക്കുറവ്. ഉറക്കം കുറയുന്നത്ചര്‍മത്തിനു വളരെയധികം ദോഷം വരുത്തും. ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങൾ ചര്‍മത്തെ ബാധിയ്ക്കും. വൈകി ഉറങ്ങുന്നതും രാത്രയില്‍ ഉറക്കും കുറയുന്നതുമെല്ലാം തന്നെ ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നാണ്. ചെറുപ്പം നില നിര്‍ത്താന്‍ നല്ല ഉറക്കം പ്രധാനമാണ്.
പെട്ടെന്ന് ദേഷ്യപ്പെടുന്നതും ഉറക്കെ സംസാരിയ്ക്കുന്നതുമെല്ലാം നമ്മെ വളരെ പെട്ടെന്ന് പ്രായമാക്കുന്ന ശീലങ്ങളാണ്. ഇത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ വര്‍ദ്ധനവിന് ഇടയാക്കുന്നു. ചര്‍മത്തിന് പ്രായാധിക്യം ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു.
വെളളം കുടിയ്ക്കുന്നത് കുറയുന്നതാണ് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന മറ്റൊരു കാരണം. വെളളം കുടിയ്ക്കുന്നത് കുറയുന്നത് ചര്‍മത്തെ വരണ്ടതാക്കുന്നു. വരണ്ട ചര്‍മം ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴാനും ചര്‍മം അയഞ്ഞ് തൂങ്ങാനും ഇടയാക്കുന്ന ഒന്നാണ്. വെളളം കുടിയ്ക്കുന്നത് കുറയുന്നത് ശരീരത്തിലെ രക്തപ്രവാഹത്തെയും ഇതുവഴി കോശങ്ങള്‍ക്ക് ഓക്‌സിജന്‍ കിട്ടുന്നതിനേയും തടയുന്ന ഒന്നാണ്. ഇതെല്ലാം പെട്ടെന്ന് തന്നെ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതിന് ഇടയാക്കുന്ന ഘടകങ്ങളാണ്.
Discussion about this post