കവരത്തി: മദ്യനിരോധിതമേഖലയായ ലക്ഷദ്വീപിൽ ഒടുവിൽ മദ്യമെത്തി. കേരളത്തിൽ നിന്നും കപ്പൽമാർഗമാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറും എത്തിയത്. 267 കെയ്‌സ് മദ്യമാണ് കൊച്ചിയിൽ നിന്നും കപ്പൽമാർഗം ബംഗാരത്ത് ദ്വീപിൽ എത്തിച്ചത്. കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴിയാണ് ലക്ഷദ്വീപിലേക്ക് ഇത്രയും വലിയ അളവിൽ ആദ്യമായി മദ്യം എത്തിക്കുന്നത്. ബിവറേജസ് കോർപ്പറേഷന് 21 ലക്ഷത്തിന്റെ വില്പനയാണ് ഇതുവഴി നടന്നതെന്നുമാണ് റിപ്പോർട്ടുകൾ.
ലക്ഷദ്വീപിൽ എത്തിച്ച മദ്യത്തിൽ 80 ശതമാനവും ബിയറാണ്. 215 കേസ് ബിയറും 39 കേസ് വിദേശ മദ്യവും 13 കേസ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ആണ് ബംഗാരത്ത് ദ്വീപിൽ എത്തിയിരിക്കുന്നത്. ഒറ്റതവണ അനുമതിയായാണ് മദ്യം ലക്ഷദ്വീപിൽ എത്തിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ലക്ഷദ്വീപിലേക്ക് മദ്യം കൊണ്ടു പോകാൻ പെർമിറ്റ് നൽകിയത്.കൺസ്യൂമർഫെഡിനും ബാറുകൾക്കും നിരക്കിൽ ലഭിക്കുന്ന 20 ശതമാനം ഇളവ് സ്‌പോർട്‌സിനും ലഭിക്കും.
അഗത്തിയോട് ചേർന്ന് 120 ഏക്കറോളമുള്ള ഉള്ള ദ്വീപ് വിദേശ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. ആൾതാമസം ഇല്ലാത്ത ബംഗാരം ദ്വീപിൽ കോട്ടേജുകളും ഹട്ടുകളും മാത്രമാണ് വിനോദസഞ്ചാരികൾക്കായുള്ളത്.
Discussion about this post