Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ആങ്ങളയ്ക്കും പെങ്ങൾക്കും ചൂരൽകഷായത്തിന്റെ കുറവുണ്ടെന്ന് സോഷ്യൽമീഡിയ; മോദിയുടെ പ്രസംഗത്തിനെതിരായ പ്രിയങ്കയുടെ പരാമർശത്തിന് ട്രോൾവർഷം

by Brave India Desk
Dec 15, 2024, 12:39 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനെ പരിഹസിച്ച വയനാട് എംപി പ്രിയങ്ക വാദ്രയ്ക്ക് ട്രോൾ വർഷവുമായി സോഷ്യൽമീഡിയ. 110 മിനിറ്റിലധികം നീണ്ട പ്രസംഗം തന്നെ ബോറടിപ്പിച്ചു. പ്രധാനമന്ത്രി പുതുതായി ഒന്നും സംസാരിച്ചിട്ടില്ല. തുടർച്ചയായ രണ്ടുപിരീഡ് കണക്കുക്ലാസിലിരുന്നതിന് സമാനമായിരുന്നു പ്രസംഗമെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. 11 വാഗ്ദാനങ്ങളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നും അഴിമതിയോട് സഹിഷ്ണുത കാണിക്കുന്നില്ലെങ്കിൽ അദാനിയെ കുറിച്ച് ഒരു സംവാദമെങ്കിലും നടത്തണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് എംപിയ്ക്ക് എതിരെ ട്രോൾ വർഷം ഉയരുന്നത്.

പ്രിയങ്കഗാന്ധിയ്ക്ക് പ്രധാനമന്ത്രി പറയുന്നത് എന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഇല്ലേയെന്നും വെറുതെ ജല്പനങ്ങൾ നടത്തുകയാണ് ഗാന്ധി സഹോദരങ്ങളുടെ രീതിയെന്നും വിമർശനങ്ങൾ ഉയരുന്നു. നല്ല ചൂരൽ കഷായമാണ് ആങ്ങളയ്ക്കും പെങ്ങൾക്കും ആവശ്യമെന്നും കമന്റുകൾ ഉയരുന്നുണ്ട്. പുതിയ വയനാട് എംപിയെങ്കിലും പുതുതായി എന്തെങ്കിലും പറയൂ എന്നും വിമർശനം ഉയരുന്നുണ്ട്.

Stories you may like

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

ഇന്നലെ ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ വപ്രതിപക്ഷത്തിനും നെഹ്രു കുടുംബത്തിനും എതിരെ നരേന്ദ്രമോദി ആഞ്ഞടിച്ചിരുന്നു. ഒരു കുടുംബം 55 വർഷമാണ് രാജ്യത്തിന്റെ ഭരണം കൈകാര്യം ചെയ്തതെന്ന് മോദി പറഞ്ഞു. കുടുംബവംശ രാഷ്ട്രീയം ഭരണഘടനയെ ദുർബലപ്പെടുത്തി. ഞാനിവിടെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയല്ല. എന്നാൽ ചില സത്യങ്ങൾ രാജ്യത്തിന് മുമ്പാകെ വെയ്ക്കുകയാണ്. കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകർക്കാനുള്ള ഒരവസരം പോലും പഴാക്കിയിട്ടില്ല. 75 വർഷത്തെ ചരിത്രത്തിനിടയിൽ 55 വർഷവും ആ കുടുംബമാണ് രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യപിച്ചതിനെയും മോദി വിമർശിച്ചു. കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽനിന്ന് അടിയന്തരാവസ്ഥയുടെ കറ ഒരിക്കലും മായ്ക്കാനാവില്ലെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

ആദ്യം നെഹ്റു പാപം ചെയ്തു. പിന്നീട് ഇന്ദിര ഗാന്ധി തുടർന്നു. ഭരണഘടന തടസ്സമായാൽ അത് മാറ്റണമെന്നു പ്രധാനമന്ത്രിയായിരുന്ന നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. ഇതായിരുന്നു നെഹ്റുവിന്റെ നിർദേശം. ആറു പതിറ്റാണ്ടിനിടെ 75 തവണയാണ് ഭരണഘടന ഭേദഗതി ചെയ്തത്. ഈ ശീലത്തിന്റെ വിത്ത് പാകിയത് ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവാണ്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അത് തുടർന്നു. 1971-ൽ ഇന്ദിരാഗാന്ധിയും ആ പാപം ചെയ്തു. സുപ്രീം കോടതിയുടെ 1971-ലെ വിധിയെ അവഗണിച്ചാണ് ഇന്ദിരാ ഗാന്ധി ജുഡീഷ്യറിയുടെ അധികാരം കുറയ്ക്കുന്നതിനും പാർലമെന്റിൽ അധികാരം കേന്ദ്രീകരിക്കുന്നതിനുമായി ഭരണഘടനയിൽ മാറ്റം വരുത്തിയത്. കോടതികളുടെ അധികാരം ഇന്ദിര കവർന്നു. സ്വന്തം കസേര സംരക്ഷിക്കാൻ 60 വർഷത്തിനിടെ 75 തവണയാണ് കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Tags: Narendra Modipriyanka gandhipm modiNANRENDRA MODI
Share1TweetSendShare

Latest stories from this section

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

Discussion about this post

Latest News

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

മകനെ മടങ്ങിവരുക, വിരാട് കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തണം; ആവശ്യവുമായി മുൻ താരം; അങ്ങനെ സംഭവിച്ചാൽ കളറാകും

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ക്രിക്കറ്റിൽ ഇതുപോലെ ഒന്ന് നിങ്ങൾ ഇനി കാണില്ല, ഭാഗ്യത്തിനൊപ്പം ചേർന്ന് കാണികളും അമ്പയറുമാരും; ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ മത്സരത്തിൽ അപൂർവ്വ കാഴ്ച്ച

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies