Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഒന്നനങ്ങാൻ പോലുമാവാത്ത കുഞ്ഞുമീനാക്ഷിക്ക് താങ്ങാവാൻ ഇനി അപ്പയില്ല ; കഴിഞ്ഞ 8 വർഷത്തിനിടെ കാട്ടാന ചവിട്ടിക്കൊന്ന മൂന്നാമത്തെ ചോലനായ്ക്കനായി മണി

by Brave India Desk
Jan 6, 2025, 04:27 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

മലപ്പുറം : നിലമ്പൂർ പൂച്ചപ്പാറയിലെ കാടിനുള്ളിലെ അളയിൽ അപ്പയെയും കത്തിരുന്നിരുന്ന 13 വയസ്സുകാരി മീനാക്ഷി ഇനി തനിച്ചാണ്. സെറിബ്രൽ പാൾസി, സൈട്രോ സഫാലസ് അസുഖബാധിതയായതിനാൽ ശരീരം ഒന്ന് അനക്കാൻ പോലും കഴിയാതെ കിടന്ന കിടപ്പിൽ കിടക്കുന്ന കുഞ്ഞു മീനാക്ഷിയുടെ പ്രിയപ്പെട്ട അപ്പയെ ആണ് ഇന്നലെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. മീനാക്ഷിയുടെ അനിയത്തിമാരെ സ്കൂളിലാക്കിയ ശേഷം കരുളായിയിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി തിരികെ വരുന്നതിനിടയിൽ ആയിരുന്നു പൂച്ചപ്പാറയിലെ ചോലനായ്ക്ക യുവാവ് മണിയെ കാട്ടാന ക്രൂരമായി കൊലപ്പെടുത്തിയത്.

കാട്ടിലെ ഉയർന്ന പാറയിടുക്കുകളിലോ പാറകളോട് ചേർന്ന് നിർമ്മിച്ച ഷീറ്റ് കെട്ടിയ ചെറിയ ഷെഡുകളിലോ ജീവിച്ചു വരുന്നവരാണ് ചോലനായ്ക്കർ വിഭാഗം. കേരളത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന വനവാസി വിഭാഗമാണ് ഗുഹാവാസികളായ ചോലനായ്ക്കർ. നിലമ്പൂർ ഉൾക്കാട്ടിൽ മാത്രം കാണപ്പെടുന്ന ഇവർ പൊതുവേ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. കേരളത്തിലെ 5 PVT G ഗോത്ര വിഭാഗത്തിൽ ഉൾപ്പെടുന്ന ചോലനായ്ക്കരുടെ നിലവിലെ ജനസംഖ്യ വെറും 409 പേരാണ് . 101 കുടുംബങ്ങൾ മാത്രമേ ഇനി ഈ വിഭാഗത്തിൽ അവശേഷിക്കുന്നുള്ളൂ.
കരുളായി പഞ്ചായത്തിലെ നാട്ടുവഴികളിലൂടെ നടന്ന് 30 കിലോമീറ്റർ ഘോര വനം താണ്ടി വേണം ഇവരുടെ ഗ്രാമത്തിൽ എത്തിച്ചേരുവാൻ. കഴിഞ്ഞദിവസം തന്റെ കുട്ടികളെ അവധിക്കാലത്തിനുശേഷം നിലമ്പൂർ ഐ.ജി.എം.എം.ആർ. സ്കൂളിന്റെ ഹോസ്റ്റലിൽ ആക്കിയ ശേഷം മറ്റു രണ്ടുപേരുമായി മടങ്ങി വരുന്ന വഴിയാണ് മണിയെ കാട്ടാന ആക്രമിച്ചത്.

Stories you may like

അറബിക്കടലിൽ കപ്പലപടകം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുവാവ് പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നു

കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ചോലനായ്ക്കനാണ് മണി. 2017ൽ മാഞ്ചീരിയിൽ വന്ന് വനവിഭങ്ങൾ വിൽപ്പന നടത്തി റേഷനുമായി അളയിലേക്കു മടങ്ങുന്ന വഴിയാണ് കുപ്പമല കേത്തന്റെ മകൻ ശിവനെ കാട്ടാന ചവിട്ടിക്കൊന്നത്. 2022ലും കാട്ടാന ആക്രമണത്തിൽ ഒരു ചോലനായ്ക്കന് ജീവൻ നഷ്ടപ്പെട്ടു. ചോലനായ്ക്കരിലെ പ്രായംകൂടിയ കരിമ്പുഴ മാതനാണ് അന്ന് കൊല്ലപ്പെട്ടത്. ഒരാഴ്ച ശേഖരിച്ച വനവിഭങ്ങൾ വിൽപ്പന നടത്താൻ മാഞ്ചീരിയിലേക്ക് മലയിറങ്ങുന്നതിനിടെയായിരുന്നു മാതന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാന ആക്രമിച്ച മണിയെ ഒന്നര കിലോമീറ്ററോളം ചുമന്നാണ് സഹോദരൻ അയ്യപ്പൻ കാട്ടിൽ നിന്നും പുറത്തെത്തിച്ചത്. പിന്നീട് ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് കുറച്ച് സമയം മുൻപ് വരെ മണി സംസാരിച്ചിരുന്നതായും അയ്യപ്പൻ അറിയിച്ചിരുന്നു. കരുളായിയിൽ പ്രാഥമികചികിത്സയ്ക്ക് സൗകര്യമില്ലാത്തതാണ് മണിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മാതി ആണ് മണിയുടെ ഭാര്യ. അസുഖബാധിതയായ മീനാക്ഷിയെ കൂടാതെ മീര, മനു, മീന, മാതിരി ഇനി നാലു മക്കൾ കൂടിയാണ് മണിയ്ക്കുള്ളത്.

Tags: maninilamburcholanaykkamalappuram
Share10TweetSendShare

Latest stories from this section

Electric city bus recharging at the bus charge station, connected with a power cable.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കായി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി ; 10,900 കോടി ചിലവിൽ നൽകുന്നത് 14,028 ഇലക്ട്രിക് ബസുകൾ

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും ടീം ഇന്ത്യപോലെ ഒരുമിച്ച് പ്രവൃത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല: പ്രധാനമന്ത്രി

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

Discussion about this post

Latest News

അറബിക്കടലിൽ കപ്പലപടകം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുവാവ് പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നു

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

Electric city bus recharging at the bus charge station, connected with a power cable.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കായി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി ; 10,900 കോടി ചിലവിൽ നൽകുന്നത് 14,028 ഇലക്ട്രിക് ബസുകൾ

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും ടീം ഇന്ത്യപോലെ ഒരുമിച്ച് പ്രവൃത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല: പ്രധാനമന്ത്രി

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies