തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. വൈകീട്ട് നാല് മണിയ്ക്ക് സമാനപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കലയുടെ ഉത്സവം അവസാന ദിവസം എത്തിനിൽക്കുമ്പോൾ തൃശ്ശൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നത്.
അവസാന ദിവസം 10 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഹയർസെക്കൻഡറി വിഭാഗം ആൺ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്‌കൂൾ വിഭാഗം വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ്. ഹൈസ്‌ക്കൂൾ വിഭാഗം കഥാപ്രസംഗം എന്നിവയാണ് ഇന്ന് നടക്കുക. നാല് മണിയോടെ മത്സരങ്ങൾ പൂർത്തിയാകും. സമാപനസമ്മേളനത്തിൽ സിനിമാ താരങ്ങളായ ടൊവിനോ തോമസും ആസിഫ് അലിയുമാണ് മുഖ്യാഥിതികൾ.
965 പോയിന്റുകളാണ് തൃശ്ശൂർ ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നാലെ കണ്ണൂരും പാലക്കാടുമുണ്ട്. 961 പോയിന്റാണ് ഇരു ജില്ലകൾക്കും ലഭിച്ചത്. 959 പോയിന്റുകളുമായി കോഴിക്കോട് മൂന്നാംസ്ഥാനത്ത് ഉണ്ട്.
സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം കാർമെൽ ഹയർ സെക്കന്ററി സ്‌കൂൾ രണ്ടാം സ്ഥാനത്തും മാനന്തവാടി എംജിഎംഎസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
Discussion about this post