എറണാകുളം: ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ നടി ഹണി റോസിനെ വിമർശിച്ച് അവതാരകയും നടിയുമായ ഫറ ഷിബില. കേരളത്തിന്റെ ലൈംഗിക ദാരിദ്ര്യം ഉപയോഗിക്കുന്ന വ്യക്തിയാണ് ഹണി റോസ് എന്ന് ഷിബില തുറന്നടിച്ചു. എന്തിരുന്നാലും മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുന്നത് തെറ്റാണെന്നും, ഹണി റോസിന്റെ യുദ്ധത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഷിബില പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
നത്തിംഗ് ദാറ്റ് ഈസ് മോറലി റോംഗ്, കാൻ ബി പൊളിറ്റിക്കലി റൈറ്റ് എന്ന തലക്കെട്ടോടെ ആയിരുന്നു ഫറയുടെ കുറിപ്പ്. നടി ഹണി റോസിനെതിരെ നടക്കുന്ന സൈബർ ബുള്ളിയിംഗിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്ന് താരം പറഞ്ഞു. സോഷ്യൽ മീഡിയയിൽ അസഭ്യഭാഷ ഉപയോഗിക്കുന്നതും ബോഡി ഷെയ്മിങ് ചെയ്യുന്നതും മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുന്നതും തെറ്റാണ്. അതുകൊണ്ട് തന്നെ ഇതിനെതിരായി ഹണി റോസ് നടത്തുന്ന നിയമ യുദ്ധത്തിന ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. എന്നാൽ കാര്യങ്ങളെ അത്രയ്ക്ക് നിഷ്‌കളങ്കമായി കാണാനും സാധിക്കുകയില്ല.
തന്റെ മേഖല ഇതായതുകൊണ്ട് ആളുകൾ സ്‌നേഹത്തോടെ വിളിക്കുമ്പോൾ പോയി ഉദ്ഘാടനം ചെയ്യുന്നുവെന്നാണ് ഹണി റോസ് പറയുന്നത്. ഹണി റോസ് വളരെ ബുദ്ധിപരമായി മെയിൽ ഗെയ്സിനെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത സ്വന്തം വീഡിയോകൾ ഇവർ സോഷ്യൽ മീഡിയയിൽ റീ ഷെയർ ചെയ്യാറുണ്ട്. ഇത് എന്ത് മാതൃകയാണ് നൽകുന്നത് എന്നും ഫറ ചോദിച്ചു.
സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയൽ അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീർച്ചയായും ബാധിക്കും. റോസിനെ കുറിച്ച് പരസ്യമായോ രഹസ്യമായോ ഇവർ എന്താണ് ഈ കാണിക്കുന്നത് എന്ന് എങ്കിലും പരാമർശിക്കാത്തവർ ഈ കൊച്ചു കേരളത്തിലുണ്ടോ?. ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാൻ കാണുന്നുവെന്നും ഒരുപക്ഷേ അവർ കോൺഷ്യസ് ആയി ഒരു ട്രെൻഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഫ്‌ലുൻസ് ചെയ്യാൻ ഉപദേശിച്ചിട്ടും ഉണ്ടാവില്ല. സർവ്വൈവൽ ആണ് അവർക്ക് ഉദ്ഘാടന പരിപാടികൾ എന്ന് മനസ്സിലാക്കുന്നു. പക്ഷേ ഇംപാക്ട് ഈസ് മോർ ഇംപോർട്ടന്റ് ദാൻ ഇന്റൻഷൻ റൈറ്റ്? എന്നും ഫറ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Discussion about this post