Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കഷായത്തിൽ കലർത്തിയത് കോപ്പർ സൾഫേറ്റ്; ശരീരത്തിലെത്തിയതോടെ നീല നിറത്തിൽ ഛർദ്ദിച്ചു; ഷാരോൺ വധക്കേസിലെ പഴുതടച്ച അന്വേഷണം

by Brave India Desk
Jan 17, 2025, 01:08 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: നീണ്ട മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷം പാറശാല ഷാരോൺ വധക്കേസിൽ വിധി വന്നിരിക്കുന്നു. കേസിൽ മുഖ്യപ്രതിയും ഷാരോണിന്റെ കാമുകിയുമായ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽകുമാരൻ നായരും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തെളിവുകൾ നശിപ്പിച്ചതിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അതേസമയം, രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.

പഴുതടച്ച അന്വേഷണമായിരുന്നു കേസിൽ നടന്നത്. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്താൻ ശ്രമിച്ചത് തുരിശ് എന്ന് വിളിക്കുന്ന കോപ്പർ സൾഫേറ്റ് ആണ്. എന്നാൽ, ഇക്കാര്യം തെളിയിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും ഒരുപോലെ പറയുന്നു. ഷാരോണിന്റെ വസ്ത്രത്തിലോ ശരീരത്തിലോ ഹെർബിസൈഡിന്റെ അംശം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, അന്വേഷണസംഘം ശാസ്ത്രീയമായി തന്നെ അന്വേഷണം നടത്തിയതോടെ പ്രതിഭാഗത്തിന്റെ വാദങ്ങൾ പൊളിയുകയായിരുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

Stories you may like

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

കവുങ്ങ്, റബ്ബർ തുടങ്ങി മിക്ക വിളകളിലും കീടനാശിനിയായി കർഷകർ ഉപയോഗിക്കുന്ന കോപ്പർ സൾഫേറ്റ് ആണ് കഷായത്തിൽ ഗ്രീഷ്മ ചേർത്തത്. നീല നിറത്തിലുള്ള ഈ തുരിശ് ശരീരത്തിലെത്തിയാൽ വൃക്ക, കരൾ എന്നിവയെ വളരെ മോശമായി ബാധിക്കും. ചെറിയ തോതിലാണ് അകത്ത് ചെല്ലുന്നതെങ്കിൽ, പതുക്കെ കരളിശന ബാധിക്കുകയും പിന്നീട് കൂടുതൽ ആന്തരീക അവയവങ്ങളിലേക്ക് എത്തുകയുമാണ് ചെയ്യുക. എന്നാൽ, കൂടുതൽ അളവിൽ തുരിശ് ശരീരത്തിൽ ചെന്നാൽ, 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.

ഷാരോണിന്റെ സഹോദരന് തോന്നിയ ചെറിയ സംശയമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ഷാരോണിന്റെ സഹോദരനോടും തുടർന്ന് ചോദ്യം ചെയ്യലിൽ പോലീസിനോടും ഗ്രീഷ്മ ആവർത്തിച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകൾ നിരത്തി പോലീസ് ചോദ്യം ചെയ്യൽ തുടർന്നതോടെ, ഗ്രീഷ്മയ്ക്ക് പിടിച്ചുനിൽക്കാനായില്ല.

ശാസ്ത്രീയ തെളിവുകളും മൊഴിയിലെ വൈരുദ്ധ്യവും കേസിൽ തുമ്പുണ്ടാക്കി. കൊലപാതകത്തെ കുറിച്ച് ഗ്രീഷ്മ ഇന്റർനെറ്റിൽ പരതിയിരുന്നതും പ്രതിക്ക് കുരുക്കായി. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെയാണ് കാമുകനായ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്. കൊലപാതകത്തിന് പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയത്.

യുവതിയുടെ വീട്ടിലെത്തിയ ഷാരോൺ ശാരീരീകാസ്വസ്തതകളോടെയാണ് തിരിച്ചെത്തിയത്. റോഡിൽ വച്ച് ഷാരോൺ നീല നിറത്തിൽ ഛർദ്ദിച്ചതായി സുഹൃത്തും മൊഴി നൽകിയിരുന്നു. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും നിർണായകമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്. ഒരു മാസത്തെ ചികിത്സക്കൊടുവിൽ ആന്തരീകാവയവങ്ങൾ തകരാറിലായാണ് മരണം. കരളും വൃക്കയും തകരാറിലായാണ് മരണശമന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

Tags: Greeshmasharonparassala sharon murder case
Share9TweetSendShare

Latest stories from this section

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

നമ്പർ വൺ തള്ളിൽ മാത്രം; ആരോഗ്യസൂചികയിൽ കേരളം നാലാമത്: നീതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

കേരളം മിഷൻ 2025′ അമിത്ഷാ എത്തുന്നു : രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തും

തടങ്കലിലെ പീഡനവും വിചാരണ നടക്കാത്ത കൊലപാതകങ്ങളും പുറം ലോകമറിഞ്ഞില്ല:അടിയന്തരാവസ്ഥയിലെ ഇന്ദിരയുടെയും സഞ്ജയിൻ്റെയും ക്രൂരതകൾ വിവരിച്ച് ശശി തരൂർ

Discussion about this post

Latest News

ബുംറ കാണിച്ചത് മോശം പ്രവർത്തിയോ? ഗ്രൗണ്ട് ഒഫീഷ്യൽസിനെ ചൊടിപ്പിച്ച് താരത്തിന്റെ പ്രവർത്തി; വീഡിയോ കാണാം

എയർ ഇന്ത്യ വിമാനാപകടം ; പ്രാഥമിക റിപ്പോർട്ട് ഇന്ന് പുറത്തുവിടും

കോഹ്‌ലി ഒരു ആവശ്യവും ഇല്ലാതെ എന്നെ ഗ്രൗണ്ടിലേക്ക് ഓടിച്ചു, കുറച്ചു സമയം കഴിഞ്ഞ്..; പഴയ സംഭവം ഓർമിപ്പിച്ച് പൃഥ്വി ഷാ

കമ്മിൻസും സ്റ്റാർക്കും ഞാനും ഒന്നും അല്ല, ലോകത്തിലെ ഏറ്റവും മികച്ച ബോളർ അവനാണ്: ഷഹീൻ ഷാ അഫ്രീദി

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ഹരിശ്രീ അശോകൻ സ്റ്റൈലിൽ മുഹമ്മദ് സിറാജ്, റൂട്ടിനെ ട്രോളി പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം കൂടി ഗില്ലും

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies