Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആ നിമിഷം ഒരിക്കൽ കൂടി സംഭവിച്ചിരുന്നെങ്കിൽ; 2011ലെ ലോകകപ്പ് ഓർമകൾ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം; രാഷ്ട്രപതിയെ സന്ദർശിച്ച് സച്ചിൻ ടെൻഡുൽക്കർ

by Brave India Desk
Feb 7, 2025, 12:42 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഭാര്യ അഞ്ജലിയോടും മകൾ സാറയോടുമൊപ്പമാണ് അദ്ദേഹം രാഷ്ട്രപതിയെ സന്ദർശിച്ചത്. 2011ലെ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള അവിസ്മരണീയമായ ഓർമകൾ അദ്ദേഹം പങ്കുവച്ചു. ഇനിയൊരിക്കൽ കൂടി ആ നിമിഷം ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹവും രാഷ്ട്രപതിയോടൊത്തുള്ള വേളയിൽ അദ്ദേഹം പ്രകടിപ്പിച്ചു.

‘2011 ലോകകപ്പ് എന്നെ സംബന്ധിച്ച് വീണ്ടും അനുഭവിക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്ന ഒരു ഓർമയാണ്. 1983ൽ ആരംഭിച്ച യാത്രയും സ്വപ്നവും. നിരവധി ശ്രമങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്, പരാജയപ്പെട്ടിട്ടുണ്ട്, പക്ഷേ ഒരിക്കലും ഞാൻ എന്റെ പ്രതീക്ഷ കൈവിട്ടിട്ടില്ല. അതിനാൽ തന്നെ, അത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം’- സച്ചിൻ പറഞ്ഞു. രാഷ്ട്രപതി ഭവനിൽ നടന്ന വിമർശ് ശൃംഖലയിൽ സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

Stories you may like

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

തന്റെ ബാല്യകാല പരിശീലകനായ രമാകാന്ത് അർച്ചേരകറിനെക്കുറിച്ചുള്ള ഓർമകളും സച്ചിൻ പങ്കുവച്ചു. ‘എന്റെ ജീവിതത്തിൽ അർച്ചേരകർ സർ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.

‘വേനൽക്കാല അവധിക്കാലങ്ങളിൽ ബാറ്റ് ചെയ്യാൻ അദ്ദേഹം എന്നെ 5 വ്യത്യസ്ത വലകളിലേക്ക് കൊണ്ടുപോയി. ക്രിക്കറ്റിൽ ഒരിക്കലും ഞാൻ ഷോട്ട് കട്ടുകൾ എടുക്കുന്നില്ലെന്ന് അദ്ദേഹം എന്നും ഉറപ്പുവുത്തിയിട്ടുണ്ട്. അതെന്നെ മാനസികമായി ശക്തനാക്കിയിട്ടുണ്ട്’- സച്ചിൻ ഓർത്തെടുത്തു.

2019 ജനുവരി 2ന് തന്റെ 87-ാം വയസ്സിലാണ് ആ മികച്ച പരിശീലകൻ വിടവാങ്ങിയത്. ഒരു പരിശീലകനെന്ന നിലയിൽ കായികരംഗത്തിന് നൽകിയ സംഭാവനകൾക്ക് 1990ൽ, രാജ്യം അദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്‌കാരം നൽകി ആദരിച്ചു. 2010ൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിലൊന്നായ പത്മശ്രീ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ വർഷങ്ങളിലൊന്നായാണ് 2011 ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2011 ഏപ്രിൽ 2ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ കുമാർ സങ്കക്കാര നയിച്ച ശ്രീലങ്കയെ ആറ് വിക്കറ്റിന് വീഴ്ത്തിയായിരുന്നു ഇന്ത്യ ലോക കിരീടത്തിൽ മുത്തമിട്ടത്.

മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യക്ക് അത്ര ശുഭസൂചകമായിരുന്നില്ല. ടോസ് നേടിയ ശ്രീലങ്കൻ നായകൻ കുമാർ സങ്കക്കാര ആദ്യം ബാറ്റിംഗ് ആരംഭിച്ചു. 88 പന്തിൽ നിന്ന് 103 റൺസ് നേടിയ മഹേള ജയവർധനെയുടെ സെഞ്ച്വറിയിൽ 275 റൺസ് ആണ് ശ്രീലങ്ക നേടിയത്. ശ്രീലങ്കയുടെ ബാറ്റിംഗിനെ പിന്തുടർന്ന് കൊണ്ട് ഇന്ത്യയുടെ ബൗളർമാരായ യുവരാജ് സിംഗ്, സഹീർ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹർഭജൻ സിംഗ് ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ സെവാഗിനെയും (0) സച്ചിൻ ടെണ്ടുൽക്കറെയും (18) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും വിരാട് കോലിയും ഗൗതം ഗംഭീറും ചേർന്ന് മൂന്നാം വിക്കറ്റിൽ 83 റൺസ് കൂട്ടുകെട്ട് നേടി. കോലി പുറത്തായപ്പോൾ
നാലാമനായി എംഎസ് ധോണി തന്നെ മുന്നിൽ നിന്ന് പടനയിക്കാൻ ക്രീസിലെത്തി. ഗംഭീർ 97 റൺസ് നേടി, പുറത്ത് പോയെങ്കിലും, ധോണി 91 റൺസെടുത്ത് പുറത്താവാതെ നിന്നു. പിന്നീട് ധോണിയും യുവരാജും ചേർന്ന് 54 റൺസിന്റെ അപരാജിത കൂട്ടുകെട്ടിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.

‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് രാജ്യം ആദരിക്കുന്ന സച്ചിൻ 1989 മുതൽ 2013 വരെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി. 1989 നവംബർ 15 ന് 16-ാം വയസിലാണ് സച്ചിൻ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 664 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 34,357 റൺസ് സച്ചിൻ നേടി. 100 സെഞ്ച്വറികൾ, 164 അർദ്ധ സെഞ്ച്വറികൾ, ആദ്യ ഏകദിന ഇരട്ട സെഞ്ച്വറിയായത്, 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചത് എന്നിവങ്ങനെ ക്രിക്കറ്റ് ജീവിതത്തിൽ പകരം വയ്ക്കാനാവാത്ത അത്രയും നേട്ടങ്ങൾ അദ്ദേഹം കൊയ്തു.

Tags: cricketsachin tendulkarCricket LegendPresident droupati murmu
Share8TweetSendShare

Latest stories from this section

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

Discussion about this post

Latest News

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies