തിരുവനന്തപുരം: സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നതായി റിപ്പോർട്ട്. നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകനം റിപ്പോർട്ടിലാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൂവാലശല്യ കേസുകളുടെ കണക്ക് പുറത്തുവിട്ടത്. വർഷങ്ങൾ കഴിയുംതോറും കേസുകൾ കൂടി വരുന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2016 ൽ 328 ഉം, 2017 ൽ 421 ഉം 2018 ൽ 461 ഉം കേസുകളായിരുന്നു പൂവാല ശല്യത്തിൽ രജിസ്റ്റർ ചെയ്തത്. 2019 ലും 2020 ലും കേസുകൾ ചെറുതായി കുറഞ്ഞു. 19 ൽ 435 ഉം, 20 ൽ 442 കേസുകളായിരുന്നു. 2021 മുതൽ വീണ്ടും ഉയർന്നു. 2021 ൽ 504 ഉം, 2022 ൽ 572 ഉം, 2023 ൽ 679 ഉം പൂവാലൻ കേസുകൾ ഉണ്ടായി. ഏഴ് വർഷം കൊണ്ട് ഇരട്ടിയിലധികം പൂവാലൻമാരാണ് പിടിയിലായത്. 2024 സെപ്റ്റംബർ വരെ 501 കേസുകളും പൂവാലൻമാർക്കെതിരെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു.
Discussion about this post