ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സകീർണമെന്ന് വത്തിക്കാൻ. മാർപ്പായുടെ രണ്ട ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്. ഇതേ തുടർന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തനിക്കുവേണ്ടി പ്രാർഥിക്കണമെന്നു മാർപാപ്പ അഭ്യർഥിച്ചു. റോമിലെ ആശുപത്രിക്കു മുന്നിൽ ആയിരങ്ങളാണു പ്രാർഥിക്കുന്നത്.
ചൊവാഴ്ച സ്‌കാനിംഗ് നടത്തിയിരുന്നു. ഇതിലൂടെയാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയത് എന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. പോളി മൈക്രോബയൽ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോൾ നൽകുന്നതെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ നൽകി വന്നിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
മാർപാപ്പയുടെ ആരോഗ്യസ്ഥിതി അല്പം സകീർണമായി തുടരുമ്പോഴും അദ്ദേഹം സന്തോഷവാനാണെന്നും , ചൊവാഴ്ച അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. പകൽ സമയം അദ്ദേഹം വിശ്രമവും പ്രാർത്ഥനകളും വായനയുമായി ചിലവഴിക്കുകയാണെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.
ഒരാഴ്ചയിലേറെയായില ശ്വാസകോശ സംബന്ധമായ അണുബാധ മൂലം ചികിത്സയിലാണ് മാർപാപ്പ. ഇന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു.
ജന്മനാടായ അർജന്റീനയിൽ പുരോഹിത പഠനത്തിനിടെ ഇരുപതുകളുടെ തുടക്കത്തിൽ മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അനാരോഗ്യം ബാധിച്ചിരുന്ന മാർപാപ്പയെ 2023 മാർച്ചിൽ ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ന്യൂമോണിയയാണെന്ന കണ്ടെത്തുകയായിരുന്നു .പിന്നീട് ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 ജൂണിൽ അദ്ദേഹത്തിന് വൻ കുടൽ ശസത്ര ക്രിയ നടത്തിയിരുന്നു.
Discussion about this post