Thursday, June 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ;  ജാഗ്രതാ നിർദേശം

by Brave India Desk
Mar 21, 2025, 03:52 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 22/03/2025, 23/03/2025 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 24/03/2025, 25/03/2025 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Stories you may like

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തോടൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി

സിപിഐയിൽ അടിയന്തരാവസ്ഥ; ബിനോയ് വിശ്വത്തെ വേദിയിലിരുത്തി വിമർശിച്ച്  കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടാൻ ആവശ്യം

ജാഗ്രതാ നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

 

 

 

 

Tags: RAIN ALERTrainkerala
ShareTweetSendShare

Latest stories from this section

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

ആർ.എസ്.എസിനെതിരെ അപകീർത്തിപരമായ പരാമർശം; കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി

വീണയുടെ മാസപ്പടി കേസിൽ ഇഡി സമൻസ്; ‘ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗ്ഗങ്ങൾ സ്വീകരിക്കും’ എന്ന് കെ.കെ. ശൈലജ

Discussion about this post

Latest News

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies