Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

26/11 ഭീകരാക്രമണത്തിൽ കസബിനെ നേരിട്ട് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ഐപിഎസ് ഉദ്യോഗസ്ഥൻ ; ഇന്ന് തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ച എൻഐഎ മേധാവി

by Brave India Desk
Apr 10, 2025, 03:54 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 26/11 മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്ക ഇന്ത്യക്ക് കൈമാറിയതോടെ മുംബൈ ഭീകരാക്രമണം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. റാണയെ ഇന്ത്യയിലേക്ക് എത്തിക്കുന്ന ദൗത്യത്തിന് നേതൃത്വം വഹിച്ച എൻ‌ഐ‌എ ഡയറക്ടർ ജനറൽ സദാനന്ദ് ദത്തേ ആണ് ചർച്ചകളിലെ ഒരു പ്രധാന താരം. മുംബൈ ഭീകരാക്രമണദിവസം നേരിട്ട് രംഗത്തിറങ്ങുകയും അജ്മൽ കസബിനെയും അബു ഇസ്മായിലിനെയും ആദ്യമായി നേരിടുകയും ചെയ്ത പോലീസ് ഓഫീസർ കൂടിയാണ് സദാനന്ദ് ദത്തേ.

26/11 ഭീകരാക്രമണത്തിൽ ധീരമായി പോരാടിയതിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡൽ നേടിയ വ്യക്തി കൂടിയാണ് നിലവിലെ എൻഐഎ മേധാവിയായ സദാനന്ദ് ദത്തേ. തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിലേക്ക് അമേരിക്കയെ നയിച്ചത് എൻഐഎ നടത്തിയ തുടരന്വേഷണങ്ങളും വാദങ്ങളും ആണ്. ഇതിന് നേതൃത്വം നൽകിയത് മുംബൈ ഭീകരാക്രമണത്തെ നേരിട്ട് മാരകമായി പരിക്കേറ്റിരുന്ന ആ പഴയ ഐപിഎസ് ഉദ്യോഗസ്ഥൻ ആയിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.

Stories you may like

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

മുംബൈ ഭീകരാക്രമണം നടക്കുന്ന സമയത്ത് മുംബൈയിലെ സെൻട്രൽ റീജിയണിന്റെ അഡീഷണൽ പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയായിരുന്നു സദാനന്ദ് ദത്തേ. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കാമ ആൻഡ് ആൽബ്ലെസ് ഹോസ്പിറ്റലിൽ രണ്ട് തീവ്രവാദികൾ പ്രവേശിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അന്ന് അദ്ദേഹം സംഭവ സ്ഥലത്ത് എത്തിയത്. കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ, കസബ് എറിഞ്ഞ ഒരു ഗ്രനേഡ് വെറും മൂന്ന് അടി അകലെ വീണു പൊട്ടിത്തെറിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പ്രകാശ് മോർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. എന്നാൽ പരിക്കേറ്റിട്ടും ദത്തേ പിന്മാറിയില്ല. അടുത്ത 40 മിനിറ്റോളം സമയം അദ്ദേഹം ഭീകരരുമായി ഏറ്റുമുട്ടി.

വെടിയുണ്ടകളിൽ നിന്നും ധീരതയോടെ രക്ഷപ്പെട്ടെങ്കിലും ഭീകരർ എറിഞ്ഞ ഒരു ഗ്രനേഡ് അദ്ദേഹത്തിന് അടുത്ത് വച്ച് വീണ്ടും പൊട്ടിത്തെറിച്ചു. ഇത്തവണ അദ്ദേഹത്തിന് മാരകമായി മുറിവേൽക്കുകയും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. സദാനന്ദ് ദത്തേ വീണതോടെ അജ്മൽ കസബും അബു ഇസ്മായിലും ആശുപത്രി വിട്ട് ഓടി രക്ഷപ്പെട്ടു. വൈകാതെ തന്നെ സദാനന്ദ് ദത്തേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന് ജോലിയിലേക്ക് മടങ്ങിവരാൻ ഏറെ നാളത്തെ ചികിത്സ ആവശ്യമായി വന്നിരുന്നു.

1990 ബാച്ചിലെ മഹാരാഷ്ട്ര കേഡറിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് ദത്തേ. വളരെ പാവപ്പെട്ട ഒരു കുടുംബത്തിൽ ഒരു വീട്ടുജോലിക്കാരിയായ അമ്മയുടെ മകൻ ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പം മുതലേ പത്രം വിതരണം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം തന്റെ പഠനവും മറ്റു ചിലവുകളും മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഐപിഎസ് നേടിയതിനു ശേഷം മുംബൈ പോലീസിലും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) യിലും ദത്തെ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവനായും മീര-ഭായന്ദർ-വാസായി-വിരാർ മേഖലയിലെ ആദ്യത്തെ പോലീസ് കമ്മീഷണറായും നിയമിതനായ വ്യക്തിയാണ് അദ്ദേഹം. 2023 ലാണ് സദാനന്ദ് ദത്തേ എൻഐഎയുടെ ഡയറക്ടർ ജനറലായി നിയമിതനായത്.

Tags: NIA26/11 Terror Attackssadanand datemumbai terror attack
Share1TweetSendShare

Latest stories from this section

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

Discussion about this post

Latest News

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ജയിക്കാൻ കാരണം ബെൻ സ്റ്റോക്സ് അല്ല, അത് ശുഭ്മാൻ ഗില്ലിന്റെ മണ്ടത്തരം കാരണമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

പണ്ട് മിസ്റ്റർ കൺസിസ്റ്റന്റ് മൈക്കൽ ഹസി ആയിരുന്നു എങ്കിൽ ഇപ്പോൾ അത് അവനാണ്, ഇന്ത്യൻ താരത്തെ വാനോളം വാഴ്ത്തി സഞ്ജയ് മഞ്ജരേക്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies