ഇസ്ലാമാബാദ്; ഇന്ത്യയെയും ഹിന്ദുക്കളെയും അപമാനിച്ച് വീണ്ടും പാകിസ്താൻ ആർമി ചീഫ് ജനറൽ സയ്യിദ് അസിം മുനീർ അഹമ്മദ് ഷാ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണ്. നമ്മുടെ മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ചിന്തകൾ, അഭിലാഷങ്ങൾ എന്നിവ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തമാണെന്നും അസിം മുനീർ പറഞ്ഞു. പശ്ചാത്തപത്തിൻറെ അടിസ്ഥാനത്തിൽ അല്ലാഹു നമ്മൾക്ക് നിർമ്മിച്ചു തന്നതാണ് പാകിസ്താൻ .
വിദേശ പാകിസ്താനികളുടെ ആദ്യ സമ്മേളനത്തിലാണ് അസിം മുനീറിൻറെ വിവാദ പ്രസ്താവന.നമ്മൾ ഹിന്ദുക്കളിൽ നിന്ന് തികച്ചും വ്യത്യസ്തരാണ്. കശ്മീരിനെക്കുറിച്ചും ബലൂചിസ്ഥാനിനെ കുറിച്ചും അസീം മുനീർ സമ്മേളനത്തിൽ സംസാരിച്ചു. വിദേശത്ത് താമസിക്കുന്ന പാകിസ്താനികൾ കുട്ടികളെ വിശ്വാസത്തെക്കുറിച്ച് ബോധവൻമാരാക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യാ പാക് വിഭജനത്തെക്കുറിച്ചാണ് അസിം മുനീർ അഹമ്മദ് ഷാ പ്രധാനമായും സംസാരിച്ചത്. നിങ്ങളുടെ കുട്ടികൾക്ക് പാകിസ്താന്റെ കഥ പറഞ്ഞു കൊടുക്കണം. പാകിസ്താന്റെ കഥ അവർ മറക്കാതിരിക്കാൻ വേണ്ടിയാണിത്”ജീവിതത്തിന്റെ എല്ലാ സാധ്യമായ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂർവ്വികർ നമ്മളെ പഠിപ്പിച്ചിരുന്നു. നമ്മുടെ മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ചിന്തകൾ, അഭിലാഷങ്ങൾ എന്നിവ വ്യത്യസ്തമാണ്,” അസിം മുനീർ പറഞ്ഞു.
“പണം അയച്ചുകൊണ്ടും വ്യത്യസ്ത രീതികളിൽ നിക്ഷേപിച്ചുകൊണ്ടും നിങ്ങളുടെ രാജ്യത്തിന് സംഭാവന നൽകുന്ന രീതി, നിങ്ങൾ നിങ്ങളുടെ രാജ്യത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.” ‘വിദേശത്തുള്ളവർ വ്യത്യസ്തമായ ഒരു സംസ്കാരത്തിലാണ് ജീവിക്കുന്നത്, എന്നാൽ നിങ്ങൾ ഒരു ഉയർന്ന പ്രത്യയശാസ്ത്രത്തിൽ പെട്ടവരാണെന്ന് ഒരിക്കലും മറക്കരുത്’ അസിം മുനീർ പറഞ്ഞു.
“എന്റെ സഹോദരീ സഹോദരന്മാരേ, പുത്രീപുത്രന്മാരേ, ദയവായി പാകിസ്താൻറെ ഈ കഥ ഒരിക്കലും മറക്കരുത്. തീർച്ചയായും ഇത് നിങ്ങളുടെ ഭാവി തലമുറകളോട് പറയുക. അങ്ങനെ അവർക്ക് പാകിസ്താനുമായുള്ള ബന്ധം അനുഭവപ്പെടട്ടെ. മൂന്നാം തലമുറയായാലും നാലാം തലമുറയായാലും അഞ്ചാം തലമുറയായാലും അത് ഒരിക്കലും ദുർബലമാകരുത്. പാകിസ്താൻ എന്താണെന്ന് അവർ അറിയണം.”
‘പാകിസ്താൻ പേനയുടെ അടിത്തറയിലാണ് നിർമ്മിച്ചിരിക്കുന്നത്’ ഇന്നുവരെ, മനുഷ്യരാശിയുടെ ചരിത്രത്തിൽ, പേനയുടെ അടിത്തറയിൽ കെട്ടിപ്പടുത്ത രണ്ട് രാജ്യങ്ങൾ മാത്രമേ ഉള്ളൂ. ആദ്യത്തെ റിയാസത്ത്-ഇ-തോയിബ എന്ന മദീന. 1300 വർഷങ്ങൾക്ക് ശേഷം, കൽമ (പശ്ചാത്താപം) യുടെ അടിസ്ഥാനത്തിൽ അല്ലാഹു സൃഷ്ടിച്ചതാണ് പാകിസ്താൻ, അസിം മുനീർ പറഞ്ഞു.വിദേശ പാകിസ്താനികളുടെ ആദ്യ വാർഷിക ഒത്തുചേരലാണ് ഇസ്ലാമാബാദിൽ നടന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉൾപ്പെടെ പാകിസ്താനിലെ എല്ലാ പ്രധാന നേതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.












Discussion about this post