Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നാട്ടിൻപുറത്തെ നല്ലവനായ അമ്മാവൻ’ കൊന്നുതള്ളിയത് മൂന്ന് സ്ത്രീകളെ ലക്ഷ്യം…;സെബാസ്റ്റ്യന്റെ കഥ ചുരുളഴിക്കുമ്പോൾ….

by Brave India Desk
Aug 6, 2025, 05:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴയിലെ പള്ളിപ്പുറത്തെ രണ്ടരയേക്കർസ്ഥലം…കാടുംപുല്ലും നിറഞ്ഞ സ്ഥലത്തിന് ഒത്തനടുക്കായി പഴയൊരു വീട്,വീടിന്റെ അതിർത്തികളിലായി മൂന്ന് കുളങ്ങളും കിണറുകളും….പള്ളിപ്പുറത്തെ ചെങ്ങുംതറ സെബാസ്റ്റ്യന്റെ വീടിന് ദുരൂഹതകളേറെയാണ്. 2006 നും 2025 നും ഇടയിൽ ചേർത്തലയിൽ നിന്ന് കാണാതായ മദ്ധ്യവയസ്‌കരായ മൂന്ന് പേരെ തിരഞ്ഞാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പോലീസ് റഡാറുകളടക്കം എത്തിച്ച് പരിശോധന നടത്തുന്നത്.

2024 ഡിസംബറിൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്‌നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനിൽ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ടെന്നതിന്റെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ജയ്‌നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങുംതറ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഇവിടെനിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷണസംഘം വീണ്ടും അന്വേഷിക്കുന്നത്.
40തിനും 55നും ഇടയിൽ പ്രായമുള്ള, കുടുംബത്തിൽ പ്രശ്‌നങ്ങളുള്ളതോ, ഒറ്റയ്ക്ക് താമസിക്കുന്നതോ ആയ സ്ത്രീകളെയാണ് സെബാസ്റ്റ്യൻ ലക്ഷ്യംവച്ചത്. 2024ൽ കാണാതായ കോട്ടയം അതിരമ്പുഴ സ്വദേശി ജൈനമ്മ, 2002 മതുൽ കാണാതായ ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭൻ,2012ൽ കാണാതായ ചേർത്തല വാരനാട് സ്വദേശി ഐഷ, 2020ൽ കാണാതായ ചേർത്തല വള്ളാകുന്നത്ത് സ്വദേശി സിന്ധു എന്നിവരുടെ തിരോധാനക്കേസുകളാണ് സെബാസ്റ്റിയന് നേരെ തിരിഞ്ഞിരിക്കുന്നത്.

Stories you may like

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

വീട്ടുപറമ്പിൽ നടത്തിയ പരിശോധനയിൽ തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു തുടയെല്ലും ക്ലിപ്പിട്ട പല്ലുകളും കണ്ടെടുത്തു. ഐഷയുടെ പല്ലായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണസംഘമുള്ളത്. കുളം വറ്റിച്ചു നടത്തിയ പരിശോധനയിൽ സ്ത്രീകളുടെ വസ്ത്രഭാഗങ്ങളും ലേഡീസ് ബാഗും കൊന്തയും കണ്ടെത്തിയിട്ടുണ്ട്.ഇതോടെ ഇയാൾ സീരിയൽ കില്ലറാണോ എന്ന തരത്തിലുള്ള സംശയമാണ് ഉയരുന്നത്.

വസ്തുവ്യാപാരിയായ സെബാസ്റ്റ്യൻ വ്യാജരേഖ ചമക്കൽ അടക്കം നിരവധി ചീറ്റിംഗ് കേസുകളിൽ പ്രതിയാണ്. സ്ത്രീകളെ കൊന്ന് അവരുടെ സ്വർണാഭരണങ്ങളും വസ്തുവും കൈക്കലാക്കുക എന്നുള്ളതാണ് ഇയാളുടെ പ്രധാന ലക്ഷ്യം. മാന്യനായ വ്യക്തിയായാണ് നാട്ടിൽ സെബാസ്റ്റ്യൻ അറിയപ്പെട്ടിരുന്നത്. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും ‘അമ്മാവൻ’ എന്നായിരുന്നു സെബാസ്റ്റ്യൻ അറിയപ്പെട്ടിരുന്നത്. വസ്തു ഇടപാടുകളും ഇടനിലയുമൊക്കെയായിരുന്നു സെബാസ്റ്റ്യൻറെ തൊഴിലുകൾ. ഇതിൻറെ ഭാഗമായാണ് ഇയാൾ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നതെന്നാണ് സൂചന.

അതേസമയം 2006ലാണ് 47 വയസ്സുള്ള ചേർത്തല സ്വദേശി ബിന്ദുവിനെ കാണാതായത്. കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ താമസിച്ചു വരികയായിരുന്നു ബിന്ദു. കോടികളുടെ സ്വത്തിനുടമയായ ബിന്ദു എംബിഎ ബിരുദധാരിയായിരുന്നു. പത്ത് വർഷം കഴിഞ്ഞ്, 2017-ലാണ് ബിന്ദുവിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്.

2012 മേയ് 13-നാണ് ഐഷ(54)യെ കാണാതാകുന്നത്. വീടിനോടു ചേർന്ന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇവർ വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനുമായി ബന്ധപ്പെട്ടിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സമീപവാസിയായ സ്ത്രീ വഴിയായിരുന്നു സെബാസ്റ്റ്യൻ ഇടനിലക്കാരനായെത്തിയത്. ബാങ്കിൽ പോകുന്നെന്നു പറഞ്ഞാണ് അവർ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട്, ഇവരുടേതെന്നു സംശയിക്കുന്ന മൃതദേഹം മൂവാറ്റുപുഴയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കിട്ടിയിരുന്നു

2020 ഒക്ടോബറിലാണ് സിന്ധുവിനെ കാണാതായത്. മകളുടെ വിവാഹനിശ്ചയത്തിന് രണ്ടുദിവസം മുമ്പ് അമ്പലത്തിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ സിന്ധു പിന്നീട് തിരിച്ചുവന്നില്ല. അർത്തുങ്കൽ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മൊബൈൽ ഫോൺ വീട്ടിൽ വെച്ചശേഷമായിരുന്നു സിന്ധു വീടുവിട്ടിറങ്ങിയത്. ഇവർ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. പിന്നീട് എങ്ങോട്ടുപോയെവന്ന് കണ്ടെത്താൻ സാധിച്ചില്ല.

Tags: sebastian
ShareTweetSendShare

Latest stories from this section

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ

കേരളം വെന്തുരുകുന്നു! മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിർദ്ദേശിച്ച് ദുരന്തനിവാരണ അതോറിറ്റി

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

കേരളം കത്തുന്നു! മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കണ്ണൂരിൽ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു; പുറത്തിറങ്ങുന്നവർ ജാഗ്രത!

Discussion about this post

Latest News

ഒറ്റയാൻ പോരാളിയിൽ നിന്ന് പടത്തലവനിലേക്ക്; രോഹിത്തിനൊപ്പം സച്ചിൻ സിഡ്നി പിടിച്ചടക്കിയ കഥ; ഹാപ്പി ബർത്ത്ഡേ ലജൻഡ്

ഒറ്റയാൻ പോരാളിയിൽ നിന്ന് പടത്തലവനിലേക്ക്; രോഹിത്തിനൊപ്പം സച്ചിൻ സിഡ്നി പിടിച്ചടക്കിയ കഥ; ഹാപ്പി ബർത്ത്ഡേ ലജൻഡ്

ഇന്ത്യക്കാരന്റെ ദോശയോട് കളിച്ച അമേരിക്കൻ ഭീമന് പറ്റിയ അമളി!ഡങ്ക്വിൻ ഡോണട്‌സിന്റെ പതനം

ഇന്ത്യക്കാരന്റെ ദോശയോട് കളിച്ച അമേരിക്കൻ ഭീമന് പറ്റിയ അമളി!ഡങ്ക്വിൻ ഡോണട്‌സിന്റെ പതനം

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ, ഇന്ന് 2000 കോടിയുടെ ഉടമ!വെറും മാവ് വിറ്റ് ഇത്രയും വലിയ സാമ്രാജ്യമോ?

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies