ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങളുടെ ഏകപക്ഷീയ സ്വഭാവം കാരണം മത്സരങ്ങൾ കാണുന്നതിൽ തനിക്ക് താൽപ്പര്യം നഷ്ടപ്പെട്ടുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യ- പാക് മത്സരം കണ്ടിട്ട് മടുപ്പ് തോന്നിയതിനാൽ മാഞ്ചസ്റ്റർ ഡെർബി കാണാനാണ് താൻ പിന്നെ ശ്രമിച്ചതെന്നും ഗാംഗുലി പറഞ്ഞു.
“ഞാൻ കണ്ട മത്സരത്തിൽ എനിക്ക് അതിശയം ഒന്നുമില്ല. ആദ്യ 15 ഓവറുകൾക്ക് ശേഷം ഞാൻ മത്സരം കാണുന്നത് നിർത്തി മാഞ്ചസ്റ്റർ യുണൈറ്റഡും മാൻ സിറ്റിയും (ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ) പോരാട്ടം കാണാൻ തുടങ്ങി,” ഗാംഗുലി പറഞ്ഞു. ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിനും 25 പന്തുകൾ ബാക്കി നിൽക്കെയും പരാജയപ്പെടുത്തി. ചിരവൈരികളായ പാകിസ്ഥാനെതിരെ അവരുടെ സമീപകാല ആധിപത്യം എടുത്തുകാണിച്ചു.
മത്സരത്തിലെ പാകിസ്താന്റെ തോൽവിക്ക് പിന്നാലെയുണ്ടായ ഹസ്തദാന വിവാദത്തിൽ ഗാംഗുലി പ്രതികരിച്ചില്ല. മറിച്ച് സ്‌പോർട്സ് ഒരിക്കലും നിർത്തില്ല എന്നും ഏത് രാജ്യം ആണെങ്കിലും ഭീകരവാദം അവസാനിപ്പിക്കണം എന്നും പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റിന്റെ തകർച്ചയെക്കുറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അതിന്റെ പ്രതികരണം നടത്തി. “പാകിസ്ഥാൻ ആയി നടക്കുന്നത് ഒരു മത്സരമല്ല. ഇപ്പോഴത്തെ അവസ്ഥ വെച്ചാണ് ഞാൻ ഇത് പറയുന്നത്. ബഹുമാനത്തോടെ പറയുന്നു, അവരുടെ ടീമിൽ ഇപ്പോൾ നിലവാരമില്ല” അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായിട്ട് ഏത് ടീം കളിക്കുമ്പോൾ ആണ് തനിക്ക് ആവേശമെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “പാകിസ്താനുമായി ഒരു മത്സരവുമില്ല. ഇന്ത്യ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, അല്ലെങ്കിൽ അഫ്ഗാനിസ്ഥാൻ എന്നിവയുമായി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും ഇനി ഒരു മത്സരമല്ലെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ ആവേശവും തകർന്നിരിക്കുന്നു. മിക്ക മത്സരങ്ങളും വൺ സൈഡ് ആണ്,” അദ്ദേഹം പറഞ്ഞു.












