മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തൻ ആണെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാദം തള്ളി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി.
പിണറായി വിജയൻ സ്വന്തം ചിന്തയിലും വിശ്വാസത്തിലും എങ്ങനെയാണ് കമ്യൂണിസ്റ്റ് മൂല്യങ്ങൾ പുലർത്തുന്നതെന്ന് നേരിട്ട് അറിയുന്നവരിൽ ഒരാളാണ് താനെന്ന് എംഎ ബേബി കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശന്റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണ് മുഖ്യമന്ത്രി ഭക്തനെന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്യൂണിസ്റ്റുകാർ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷംപേരും ഭക്തന്മാരാണെന്നമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ഈ പറയുന്നവരെല്ലാം ആദർശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാൻ വരുന്നവരിൽ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പണ്ട് ഏതാണ്ടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ട് തവണ ഇവിടെ വന്നിട്ടുണ്ട്. ഭക്തനല്ലെങ്കിൽ അദ്ദേഹത്തിന് ഇവിടെ വരാൻ സാധിക്കുമോ. ഇവർക്കൊക്കെ മനസ്സിൽ ഭക്തിയുണ്ട്. അയ്യപ്പനെ ഇന്ന് അദ്ദേഹം ഹൃദയം കൊണ്ട് സ്വീകരിച്ചില്ലേ’ എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Discussion about this post