ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കാൻ പാക് ചാരസംഘടനയായ ഐഎസ്ഐയും (ISI) ബംഗ്ലാദേശ് കേന്ദ്രീകൃതമായ തീവ്രവാദ സംഘടനകളും ചേർന്ന് മെനഞ്ഞ വൻ ഗൂഢാലോചനതകർത്ത് ഡൽഹി പോലീസ്.
ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലുമായി നടത്തിയ അതീവരഹസ്യ നീക്കത്തിലൂടെ എട്ട് ഭീകരരെയാണ് പിടികൂടിയത്. ഡൽഹി മെട്രോ ശൃംഖലയിലുൾപ്പെടെപ്രത്യക്ഷപ്പെട്ട പ്രകോപനപരമായ പോസ്റ്ററുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് രാജ്യത്തെഞെട്ടിച്ച ഈ ഭീകര ശൃംഖലയെ പുറത്തുകൊണ്ടുവന്നത്.
തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ വസ്ത്രനിർമ്മാണ ശാലകളിൽ സാധാരണ തൊഴിലാളികളെന്നവ്യാജേന ഒളിച്ചുതാമസിക്കുകയായിരുന്നു ഭീകരർ. മിസാനുർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരെയാണ് തിരുപ്പൂരിൽ നിന്ന്കസ്റ്റഡിയിലെടുത്തത്. ഇതിൽ ചിലർ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്നും വ്യാജആധാർ കാർഡുകൾ നിർമ്മിച്ച് ഇവർ തമിഴ്‌നാട്ടിൽ സുരക്ഷിത താവളം ഒരുക്കിയെന്നും പോലീസ്കണ്ടെത്തി. രണ്ട് ഭീകരരെ പശ്ചിമ ബംഗാളിൽ നിന്നുമാണ് പിടികൂടിയത്. ഇവരിൽ നിന്ന് 16 സിംകാർഡുകളും 8 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഡൽഹി മെട്രോ പരിസരങ്ങളിൽ കാശ്മീരിനെ പരാമർശിച്ചുകൊണ്ടുള്ള പ്രകോപനപരമായപോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. രാജ്യവിരുദ്ധ ഉള്ളടക്കമുള്ള ഈപോസ്റ്ററുകൾക്ക് പിന്നിലുള്ളവരെ തേടിയുള്ള ഡൽഹി പോലീസിന്റെ ശാസ്ത്രീയമായഅന്വേഷണമാണ് തമിഴ്‌നാട്ടിലെ ഒളിത്താവളങ്ങളിലേക്ക് എത്തിയത്. വിദേശ ഹാൻഡ്‌ലർമാരുടെനിർദ്ദേശപ്രകാരം രാജ്യത്തെ പ്രധാന നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെപദ്ധതിയെന്ന് അന്വേഷണസംഘം കരുതുന്നു. പിടികൂടിയവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായിഡൽഹിയിലേക്ക് കൊണ്ടുവന്നു. നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ രേഖകൾ ചമയ്ക്കാൻ പ്രാദേശികതലത്തിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കാൻ അതിർത്തി കടന്നുള്ള ശക്തികൾശ്രമിക്കുമ്പോഴും അതീവ ജാഗ്രതയോടെയുള്ള ഡൽഹി പോലീസിന്റെ ഈ നീക്കം വലിയൊരുദുരന്തമാണ് ഒഴിവാക്കിയത്. രാജ്യദ്രോഹികൾക്ക് ഭാരതമണ്ണിൽ ഇടമില്ലെന്ന ശക്തമായ സന്ദേശമാണ്ഈ ഭീകരവേട്ട നൽകുന്നത്.











Discussion about this post