ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക്നീങ്ങുമ്പോൾ അയൽരാജ്യമായ പാകിസ്താൻ കടുത്ത പ്രതിസന്ധിയിൽ. ഇറാൻ പടക്കപ്പലിന് നേരെഅമേരിക്ക നടത്തിയ ആക്രമണവും തുടർന്നുണ്ടായ ട്രംപിന്റെ അന്ത്യശാസനവും പാകിസ്താനെ ഒരു’പക്ഷേം’ പിടിക്കാൻ നിർബന്ധിതരാക്കുകയാണ്. ചരിത്രപരമായി അമേരിക്കയുടെസഖ്യകക്ഷിയാണെങ്കിലും, അതിർത്തി പങ്കിടുന്ന ഇറാനുമായുള്ള ബന്ധം പാകിസ്താന്തള്ളിക്കളയാനാകാത്തതാണ്. ഇതോടെ അമേരിക്കയുടെ സമ്മർദ്ദത്തിനും ഇറാനുമായുള്ള സൗഹൃദത്തിനുമിടയിൽ പെട്ട് ഉഴലുകയാണ് പാകിസ്താൻ ഭരണകൂടം. ഇറാനിലെ ഭരണമാറ്റത്തിന്ട്രംപ് പരസ്യമായി ആഹ്വാനം ചെയ്തതോടെ പാകിസ്താന്റെ നിലപാട് അന്താരാഷ്ട്ര തലത്തിൽ ഏറെനിർണ്ണായകമായി മാറിയിരിക്കുകയാണ്.
അമേരിക്കയിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായവും സൈനിക പിന്തുണയും പാകിസ്താന്അത്യാവശ്യമാണ്. എന്നാൽ ഇറാനെ പിണക്കുന്നത് സ്വന്തം അതിർത്തിയിൽ അശാന്തി പടർത്തുമെന്നഭയം പാകിസ്താനുണ്ട് . പ്രത്യേകിച്ച് ബലൂചിസ്ഥാൻ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾഇറാനുമായുള്ള സഹകരണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇതിനിടെ, ഇന്ത്യ റഷ്യൻഎണ്ണക്കപ്പലുകൾക്ക് യുഎസ് ഇളവ് നേടിയെടുത്തതും ഇറാൻ കപ്പലിനെ സഹായിക്കാൻ ഇന്ത്യൻനാവികസേന മുന്നിട്ടിറങ്ങിയതും പാകിസ്താനെ കൂടുതൽ പ്രതിരോധത്തിലാക്കി. മേഖലയിലെഇന്ത്യയുടെ നയതന്ത്ര സ്വാധീനം വർദ്ധിക്കുമ്പോൾ തങ്ങൾ ആരുടെ പക്ഷം നിൽക്കണമെന്നത്പാകിസ്താൻ സൈന്യത്തിനും ഭരണകൂടത്തിനും തലവേദനയാകുകയാണ്.
അറബ് രാജ്യങ്ങളുമായുള്ള ബന്ധവും പാകിസ്താന്റെ തീരുമാനത്തെ ബാധിക്കും. സൗദി അറേബ്യഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനെതിരെ നിലപാട് സ്വീകരിക്കുമ്പോൾ, സുന്നി ഭൂരിപക്ഷമുള്ളപാകിസ്താന് അമേരിക്കൻ പക്ഷത്തേക്ക് ചായേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർവിലയിരുത്തുന്നത്.
എന്നാൽ രാജ്യത്തിനകത്തെ ഷിയാ വിഭാഗത്തിന്റെ പ്രതിഷേധം ഭയന്ന് പരസ്യമായൊരു നിലപാട്എടുക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മടിക്കുന്നു. ‘അമേരിക്ക ഫസ്റ്റ്’ നയവുമായി ട്രംപ്മുന്നോട്ട് പോകുമ്പോൾ, പാകിസ്താന് ഇനിയും നിഷ്പക്ഷത പാലിക്കാനാവില്ലെന്ന സൂചനയാണ്പുറത്തുവരുന്നത്. ഒരു വശത്ത് ചൈനയുടെ താൽപ്പര്യങ്ങളും മറുവശത്ത് അമേരിക്കയുടെഭീഷണിയും പാകിസ്താനെ ഒരുപോലെ വരിഞ്ഞുമുറുക്കുന്നു. ലോകം മുഴുവൻ ഒരു മഹായുദ്ധത്തിന്റെ വക്കിൽ നിൽക്കുമ്പോൾ പാകിസ്താന്റെ ഓരോ നീക്കവും മേഖലയിലെസമാധാനത്തിന് നിർണ്ണായകമാകും.











