റിയാദ് : സൗദി അറേബ്യയിലെ അൽ ഖർജ് ഗവർണറേറ്റിൽ ഇറാനിയൻ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ എംബസി. സംഭവത്തിൽ ഇന്ത്യക്കാർ ആരും മരിച്ചിട്ടില്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ടെങ്കിലും ആശുപത്രിയിൽ പരിചരണത്തിലാണെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
കൗൺസിലർ (സിഡബ്ല്യു) വൈ സാബിർ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ നേരിട്ട് സന്ദർശിച്ചതായും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. സൗദി ഉദ്യോഗസ്ഥനുമായി എല്ലാ പ്രവർത്തനങ്ങളും ഏകപിക്കുന്നുണ്ട് എന്നും എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ എംബസി അറിയിച്ചു. റിയാദിന് തെക്ക് അൽ ഖർജിലെ ഒരു ജനവാസ മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനും ഒരാൾ ബംഗ്ലാദേശിയും ആണെന്ന് സൗദി സിവിൽ ഡിഫൻസ് തെറ്റായ റിപ്പോർട്ട് ചെയ്തതാണ് ആശയക്കുഴപ്പത്തിന് കാരണമായിരുന്നത്.








