ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച്ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). നെതന്യാഹുകൊല്ലപ്പെട്ടുവെന്ന തരത്തിൽ നേരത്തെ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ഇസ്രായേൽ ഔദ്യോഗികമായിമറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ പ്രസ്താവനവന്നിരിക്കുന്നത്.
നെതന്യാഹുവിനെ ‘കുഞ്ഞുങ്ങളെ കൊല്ലുന്ന ക്രിമിനൽ’ എന്ന് വിശേഷിപ്പിച്ച ഐആർജിസി, എവിടെയാണെങ്കിലും അദ്ദേഹത്തെ പിന്തുടർന്ന് വധിക്കുമെന്ന് ഞായറാഴ്ച പുറത്തിറക്കിയപ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധംമൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായിതുടരുകയാണ്.
നെതന്യാഹുവിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഈ നീക്കം ഇസ്രായേലിനെ പ്രകോപിപ്പിക്കുമെന്നുറപ്പാണ്. ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്പുതിയ ആക്രമണ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇറാനിൽ നിന്നുള്ള ഈ പ്രതികരണം.
തങ്ങളുടെ മണ്ണിൽ ഇസ്രായേൽ നടത്തുന്ന ഓരോ നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്നുംഇറാന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവരെ വെറുതെ വിടില്ലെന്നും റെവല്യൂഷണറി ഗാർഡ്ആവർത്തിച്ചു. നെതന്യാഹു സുരക്ഷിതനാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്സ്ഥിരീകരിച്ചതിന് പിന്നാലെ വന്ന ഈ വധഭീഷണി സൈബർ യുദ്ധത്തിനും പ്രചാരണങ്ങൾക്കുംപുതിയ മാനങ്ങൾ നൽകിയിരിക്കുകയാണ്.










